തിരുവനന്തപുരം: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീണ് ജവാന് ദാരുണാന്ത്യം. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പമെത്തിയ എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടിൽഅജേഷ് (36) ആണ് മരിച്ചത്. തുമ്പ വിഎസ്എസിയിലെ സിഐഎസ്എഫ് കോൺസ്റ്റബിളാണ്.
പരശുറാം എക്സ്പ്രസിൽ നിന്നു വീണായിരുന്നു അപകടം. നാട്ടിലുള്ള മാതാപിതാക്കൾ അജേഷിന്റെ തുമ്പയിലുള്ള ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകൾ ഹൃദ്യയും ചേർന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
ട്രെയിനിൽ അച്ഛനെയും അമ്മയെയും ഇരുത്തിയതിനു ശേഷം അജേഷ് ബാഗുകൾ കയറ്റുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോൾ അജേഷ് കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു. മകൾ ഇതെല്ലാം കണ്ട് സമീപത്തുണ്ടായിരുന്നു.
അടുത്തുണ്ടായിരുന്നവർ ഉടൻ ട്രെയിൻ നിർത്തിച്ച് അജേഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആര്യ.
മാതാപിതാക്കളെ യാത്രയാക്കാൻ മകളോടൊപ്പമെത്തിയ എറണാകുളം മുനമ്പം ചെറായി ചക്കന്തറ വീട്ടിൽഅജേഷ് (36) ആണ് മരിച്ചത്. തുമ്പ വിഎസ്എസിയിലെ സിഐഎസ്എഫ് കോൺസ്റ്റബിളാണ്.
പരശുറാം എക്സ്പ്രസിൽ നിന്നു വീണായിരുന്നു അപകടം. നാട്ടിലുള്ള മാതാപിതാക്കൾ അജേഷിന്റെ തുമ്പയിലുള്ള ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകൾ ഹൃദ്യയും ചേർന്നാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
ട്രെയിനിൽ അച്ഛനെയും അമ്മയെയും ഇരുത്തിയതിനു ശേഷം അജേഷ് ബാഗുകൾ കയറ്റുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോൾ അജേഷ് കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വീഴുകയായിരുന്നു. മകൾ ഇതെല്ലാം കണ്ട് സമീപത്തുണ്ടായിരുന്നു.
അടുത്തുണ്ടായിരുന്നവർ ഉടൻ ട്രെയിൻ നിർത്തിച്ച് അജേഷിനെ പുറത്തെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ആര്യ.