ചെന്നൈ: തമിഴ്നാട്ടിൽ വ്യാഴാഴ്ച 33 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ചെന്നൈയിൽ 26 കേസുകളും മധുരയിൽ നാലും തിരുവണ്ണാമലൈയിൽ രണ്ടും സേലത്ത് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. ഇവരുടെ സമീപകാല ബന്ധങ്ങൾ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു.
ഒമിക്രോൺ സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എസ്. ജീൻ വൈറസുകളെ കണ്ടെത്തിയത്. 57 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. 34 എണ്ണത്തിന്റെ ഫലമാണു പുറത്തുവന്നത്. തൊണ്ടവേദന, ഉന്മേഷക്കുറവ് എന്നീ ലക്ഷണങ്ങളാണ് ഇവർ പ്രകടിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 16 വയസുള്ള രണ്ടു കുട്ടികൾ ഒഴികെയുള്ളവർ വാക്സിനെടുത്തിട്ടുണ്ട്.
പരിഭ്രാന്തരാകരുതെന്നും വൈറസ് പടരുന്നതു തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒമിക്രോൺ സംശയത്തെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് എസ്. ജീൻ വൈറസുകളെ കണ്ടെത്തിയത്. 57 സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. 34 എണ്ണത്തിന്റെ ഫലമാണു പുറത്തുവന്നത്. തൊണ്ടവേദന, ഉന്മേഷക്കുറവ് എന്നീ ലക്ഷണങ്ങളാണ് ഇവർ പ്രകടിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ 16 വയസുള്ള രണ്ടു കുട്ടികൾ ഒഴികെയുള്ളവർ വാക്സിനെടുത്തിട്ടുണ്ട്.
പരിഭ്രാന്തരാകരുതെന്നും വൈറസ് പടരുന്നതു തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.