കോഴിക്കോട്: വടകര താലൂക്ക് ഓഫീസിന് തീയിട്ട കേസിലെ പ്രതി ആന്ധ്രപ്രദേശ് സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. റിമാൻഡിൽ കഴിയുന്ന പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
വിദഗ്ധ ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ട് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോലളജ് ആശുപത്രിയിലും പ്രതിയെ പ്രവേശിപ്പിച്ചു.
മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കുതിരവട്ടം മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വടകര താലൂക്ക് ഓഫീസ് തീവയ്പ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 19നായിരുന്നു പ്രതി സതീഷ് നാരായണനെ വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു മുന്പും പ്രതി താലൂക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടങ്ങൾക്ക് തീവച്ചതായി റിപ്പോർട്ടുണ്ട്. തീവയ്പ്പ് കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകാൻ തുടങ്ങുന്നിടെയാണ് പ്രതിയെ മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
വിദഗ്ധ ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ട് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. കോടതി ഉത്തരവ് പ്രകാരം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോലളജ് ആശുപത്രിയിലും പ്രതിയെ പ്രവേശിപ്പിച്ചു.
മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കുതിരവട്ടം മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. വടകര താലൂക്ക് ഓഫീസ് തീവയ്പ്പുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ 19നായിരുന്നു പ്രതി സതീഷ് നാരായണനെ വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു മുന്പും പ്രതി താലൂക്ക് ഓഫീസിന് സമീപത്തുള്ള കെട്ടിടങ്ങൾക്ക് തീവച്ചതായി റിപ്പോർട്ടുണ്ട്. തീവയ്പ്പ് കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകാൻ തുടങ്ങുന്നിടെയാണ് പ്രതിയെ മാനസികരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.