കാഠ്മണ്ഡു: ചാൾസ് ശോഭരാജിനെ ജയിലിൽനിന്നും മോചിപ്പിക്കാത്തതിനു കാരണം ബോധിപ്പിക്കണമെന്ന് സർക്കാരിനോട് നേപ്പാൾ സുപ്രീം കോടതി. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശോഭരാജ് 18 വർഷം ജയിൽവാസം അനുഭവിച്ചിട്ടും ജയിൽ മോചിതനാക്കാത്തത് എന്തുകൊണ്ടാണെന്നാണ് സുപ്രീം കോടതി ആരാഞ്ഞത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേപ്പാൾ സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 77 കാരനായ ശോഭരാജിനെ പ്രായത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ ഇടപെടൽ. സുപ്രീം കോടതി സിംഗിൾ ബെഞ്ച് ജസ്റ്റീസ് അനിൽ കുമാർ സിൻഹയാണ് സർക്കാരിന് നോട്ടീസ് അയച്ചത്.
ശോഭരാജിനെ മോചിപ്പിക്കാത്തതിനുള്ള കാരണം രേഖാമൂലം മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1975 -ൽ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്ന ശോഭരാജ് അമേരിക്കൻ പൗരനായ കോണി ജോ ബോറോൻസിച്ചിനെയും (29), കാമുകി ലോറന്റ് കാരിയറേയും (26) കൊലപ്പെടുത്തിയെന്നാണ് കേസ്.
കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശോഭരാജിനെ 21 വർഷം ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കൊലപാതകം നടത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം തടവും 2000 രൂപ പിഴയുമായിരുന്നു ശിക്ഷ.
ഇക്കാര്യം ചൂണ്ടിക്കാട്ടി നേപ്പാൾ സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 77 കാരനായ ശോഭരാജിനെ പ്രായത്തിന്റെ ആനുകൂല്യം നൽകി വിട്ടയക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ ഇടപെടൽ. സുപ്രീം കോടതി സിംഗിൾ ബെഞ്ച് ജസ്റ്റീസ് അനിൽ കുമാർ സിൻഹയാണ് സർക്കാരിന് നോട്ടീസ് അയച്ചത്.
ശോഭരാജിനെ മോചിപ്പിക്കാത്തതിനുള്ള കാരണം രേഖാമൂലം മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1975 -ൽ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് നേപ്പാളിലേക്ക് കടന്ന ശോഭരാജ് അമേരിക്കൻ പൗരനായ കോണി ജോ ബോറോൻസിച്ചിനെയും (29), കാമുകി ലോറന്റ് കാരിയറേയും (26) കൊലപ്പെടുത്തിയെന്നാണ് കേസ്.
കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശോഭരാജിനെ 21 വർഷം ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. കൊലപാതകം നടത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം തടവും 2000 രൂപ പിഴയുമായിരുന്നു ശിക്ഷ.