അമൃത്സർ: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.22നായിരുന്നു സംഭവം. കോടതി നടപടികൾ പുരോഗമിക്കവേ മൂന്നാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്.
ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ഛന്നി പറഞ്ഞു. സംഭവത്തിൽ സത്യം ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.22നായിരുന്നു സംഭവം. കോടതി നടപടികൾ പുരോഗമിക്കവേ മൂന്നാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്.
ദേശവിരുദ്ധ ശക്തികൾ പഞ്ചാബിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ചരഞ്ജിത് സിംഗ് ഛന്നി പറഞ്ഞു. സംഭവത്തിൽ സത്യം ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.