വാഷിംഗ്ടൺ: മെർക്കിന്റെ കോവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം നൽകി. ഗുരതരാവസ്ഥയിലായ മുതിർന്നവരിലാണ് മരുന്ന് പ്രയോഗിക്കുക. ഫൈസർ പുറത്തിറക്കിയ പാക്സ്ലോവിഡ് മരുന്നിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് മെർക്കിനും അനുമതി ലഭിച്ചത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. മെർക്കിന്റെ കോവിഡ് മരുന്ന് ഉള്ളിലേക്ക് കഴിക്കാനുള്ളതാണ്. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ചു ദിവസത്തിനകമാണ് ഗുളിക കഴിക്കേണ്ടത്.
അപകടസാധ്യതയുള്ളവരിൽ കോവിഡ് ആശുപത്രിവാസവും മരണവും 30 ശതമാനം കുറയ്ക്കാൻ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോൾനുപിരാവിർ എന്ന ഗുളിക അഞ്ച് ദിവസം എട്ട് എണ്ണം വീതമാണ് കഴിയ്ക്കേണ്ടത്.
ഫൈസറിന്റെ മരുന്ന് 90 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് അവകാശവാദം. കോവിഡ് മരുന്നുകൾ വാക്സിന് പകരമല്ലെന്നും വാക്സിനൊപ്പം ഉപയോഗിക്കേണ്ടവയാണെന്നും എഫ്ഡിഎ പ്രസ്താവനയിൽ പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രണ്ട് മരുന്നുകളും പൊതുവെ സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും, മെർക്കിന്റെ ഗുളികയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
എല്ലുകളുടെയും തരുണാസ്ഥികളുടെയും വളർച്ചയെ ബാധിച്ചേക്കാമെന്നതിനാൽ 18 വയസിന് താഴെയുള്ളവർക്ക് മെർക്കിന്റെ ഗുളിക എഫ്ഡിഎ ശിപാർശ ചെയ്തിട്ടില്ല. ഗർഭിണികൾക്കും ഈ മരുന്ന് നൽകുവാൻ പാടില്ലെന്നാണ് എഫ്ഡിഎ പറയുന്നത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. മെർക്കിന്റെ കോവിഡ് മരുന്ന് ഉള്ളിലേക്ക് കഴിക്കാനുള്ളതാണ്. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി അഞ്ചു ദിവസത്തിനകമാണ് ഗുളിക കഴിക്കേണ്ടത്.
അപകടസാധ്യതയുള്ളവരിൽ കോവിഡ് ആശുപത്രിവാസവും മരണവും 30 ശതമാനം കുറയ്ക്കാൻ മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മോൾനുപിരാവിർ എന്ന ഗുളിക അഞ്ച് ദിവസം എട്ട് എണ്ണം വീതമാണ് കഴിയ്ക്കേണ്ടത്.
ഫൈസറിന്റെ മരുന്ന് 90 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് അവകാശവാദം. കോവിഡ് മരുന്നുകൾ വാക്സിന് പകരമല്ലെന്നും വാക്സിനൊപ്പം ഉപയോഗിക്കേണ്ടവയാണെന്നും എഫ്ഡിഎ പ്രസ്താവനയിൽ പറഞ്ഞു.
ക്ലിനിക്കൽ പരീക്ഷണങ്ങളിൽ രണ്ട് മരുന്നുകളും പൊതുവെ സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും, മെർക്കിന്റെ ഗുളികയെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്.
എല്ലുകളുടെയും തരുണാസ്ഥികളുടെയും വളർച്ചയെ ബാധിച്ചേക്കാമെന്നതിനാൽ 18 വയസിന് താഴെയുള്ളവർക്ക് മെർക്കിന്റെ ഗുളിക എഫ്ഡിഎ ശിപാർശ ചെയ്തിട്ടില്ല. ഗർഭിണികൾക്കും ഈ മരുന്ന് നൽകുവാൻ പാടില്ലെന്നാണ് എഫ്ഡിഎ പറയുന്നത്.