കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി. തോമസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെത്തും. തിരുവനന്തപുരത്തുള്ള രാഷ്ട്രപതിയെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി പുറപ്പെടും.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കുമെന്നാണ് വിവരം. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തിൽ നടക്കും.
പി.ടിയുടെ മൃതദേഹം ഇന്ന് പുലർച്ചെ നാലരയോടെയാണ് ഇടുക്കി ഉപ്പുതോടിലെ തറവാട്ടുവീട്ടിലെത്തിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. ഉപ്പുതോട്ടിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി.
തൊടുപുഴ രാജ്ഭവനിൽ രാവിലെ ഏഴരയോടെ പൊതുദർശനം നടത്തി. രാവിലെ ഒമ്പതോടെ കൊച്ചി പാലാരിവട്ടം വയലാശേരി റോഡിലെ വസതിയിൽ എത്തിച്ചു. ഇതിനുശേഷം ഡിസിസി ഓഫീസിലും 1.30 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി ടൗണ്‍ ഹാളിൽ ആദരാഞ്ജലിയർപ്പിക്കും.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കുമെന്നാണ് വിവരം. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തിൽ നടക്കും.
പി.ടിയുടെ മൃതദേഹം ഇന്ന് പുലർച്ചെ നാലരയോടെയാണ് ഇടുക്കി ഉപ്പുതോടിലെ തറവാട്ടുവീട്ടിലെത്തിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്. ഉപ്പുതോട്ടിലെ വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി.
തൊടുപുഴ രാജ്ഭവനിൽ രാവിലെ ഏഴരയോടെ പൊതുദർശനം നടത്തി. രാവിലെ ഒമ്പതോടെ കൊച്ചി പാലാരിവട്ടം വയലാശേരി റോഡിലെ വസതിയിൽ എത്തിച്ചു. ഇതിനുശേഷം ഡിസിസി ഓഫീസിലും 1.30 വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി ടൗണ്‍ ഹാളിൽ ആദരാഞ്ജലിയർപ്പിക്കും.