ബെയ്ജിംഗ്: കോവിഡ് വൈറസ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വടക്കൻ ചൈനീസ് നഗരമായ സിയാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടി ജനങ്ങളോട് കർശന ലോക്ക്ഡൗണിൽ വീട്ടിൽ തന്നെ തുടരാൻ അധികൃതർ ഉത്തരവിട്ടു.
ഫെബ്രുവരിയിൽ 2022 വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ബെയ്ജിംഗ് തയാറെടുക്കുന്നതിനിടെ, കോവിഡ് വ്യാപനം തടയാൻ ചൈന അതീവ ജാഗ്രതയിലാണ്.
സിയാനിൽ ബുധനാഴ്ച 52 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡിസംബർ ഒമ്പതിന് ശേഷം ഇതുവരെ 143 കോവിഡ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ നഗരത്തിൽ ലോക്ക്ഡൗൺ പ്രാബല്യത്തിലാകും.
സിയാനിലെ ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ചു. നഗരത്തിലേക്കുള്ള ഹൈവേകളിൽ അധികൃതർ രോഗ നിയന്ത്രണ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിലേക്കുള്ള 85 ശതമാനം സർവീസുകളും നിലച്ചിരിക്കുകയാണ്.
ഫെബ്രുവരിയിൽ 2022 വിന്റർ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ബെയ്ജിംഗ് തയാറെടുക്കുന്നതിനിടെ, കോവിഡ് വ്യാപനം തടയാൻ ചൈന അതീവ ജാഗ്രതയിലാണ്.
സിയാനിൽ ബുധനാഴ്ച 52 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഡിസംബർ ഒമ്പതിന് ശേഷം ഇതുവരെ 143 കോവിഡ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ നഗരത്തിൽ ലോക്ക്ഡൗൺ പ്രാബല്യത്തിലാകും.
സിയാനിലെ ദീർഘദൂര ബസ് സ്റ്റേഷനുകൾ അടച്ചു. നഗരത്തിലേക്കുള്ള ഹൈവേകളിൽ അധികൃതർ രോഗ നിയന്ത്രണ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിലേക്കുള്ള 85 ശതമാനം സർവീസുകളും നിലച്ചിരിക്കുകയാണ്.