തിരുവനന്തപുരം: അബ്കാരി കുടിശിക പിരിച്ചെടുക്കാനും നികുതി പിരിവ് മെച്ചപ്പെടുത്താനും ആംനെസ്റ്റി സ്കീം നടപ്പിലാക്കുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. പുതിയ ആംനെസ്റ്റി സ്കീം ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് വഴി 25 കോടിയോളം രൂപ പിരിച്ചെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.
1996 വരെയുള്ള കുടിശികയുടെ 75 ശതമാനം അടയ്ക്കുകയാണെങ്കിൽ മുഴുവൻ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കി നൽകും. 1996 മുതൽ 2000 വരെയുള്ള കുടിശ്ശികകൾക്ക് മുതലിന്റെ 90 ശതമാനം അടച്ചാൽ പലിശയും പിഴപ്പലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കി നൽകും.
2000ത്തിനും 2012നും ഇടയിലുള്ള കുടിശികകൾക്ക് മുതൽ തുക പൂർണമായും അടച്ചാൽ പലിശയും പിഴപ്പലിശയും ഒഴിവാക്കും. ആംനെസ്റ്റി സ്കീം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും.
സ്കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകൾ നൽകില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവർ നിലവിലുള്ള അബ്കാരി കുടിശിക സംബന്ധിച്ച കേസുകളെല്ലാം പിൻവിക്കുക്കണമെന്നും മന്ത്രി പറഞ്ഞു.
ആംനെസ്റ്റി സ്കീമിൽ അപേക്ഷ നൽകാൻ 2022 ഓഗസ്റ്റ് 31വരെ സമയം നൽകും. ഡിസ്റ്റിലറികൾ, ബ്ലെൻഡിംഗ് യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കലുകൾ, കെഎസ്ബിസി എന്നിവിടങ്ങളിലെ കോസ്റ്റ് ഓഫ് എസ്റ്റാബ്ലിഷ്മെന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശികകൾ ആംനെസ്റ്റി സ്കീമിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1996 വരെയുള്ള കുടിശികയുടെ 75 ശതമാനം അടയ്ക്കുകയാണെങ്കിൽ മുഴുവൻ പലിശയും പിഴപ്പലിശയും മുതലിന്റെ 25 ശതമാനവും ഒഴിവാക്കി നൽകും. 1996 മുതൽ 2000 വരെയുള്ള കുടിശ്ശികകൾക്ക് മുതലിന്റെ 90 ശതമാനം അടച്ചാൽ പലിശയും പിഴപ്പലിശയും മുതലിന്റെ 10 ശതമാനവും ഒഴിവാക്കി നൽകും.
2000ത്തിനും 2012നും ഇടയിലുള്ള കുടിശികകൾക്ക് മുതൽ തുക പൂർണമായും അടച്ചാൽ പലിശയും പിഴപ്പലിശയും ഒഴിവാക്കും. ആംനെസ്റ്റി സ്കീം പ്രയോജനപ്പെടുത്താത്തവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോവും.
സ്കീം ഉപയോഗപ്പെടുത്തുന്നവരോട് ഭാവിയിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസുകൾ നൽകില്ലെന്ന സത്യവാങ്മൂലം ആവശ്യപ്പെടും. അവർ നിലവിലുള്ള അബ്കാരി കുടിശിക സംബന്ധിച്ച കേസുകളെല്ലാം പിൻവിക്കുക്കണമെന്നും മന്ത്രി പറഞ്ഞു.
ആംനെസ്റ്റി സ്കീമിൽ അപേക്ഷ നൽകാൻ 2022 ഓഗസ്റ്റ് 31വരെ സമയം നൽകും. ഡിസ്റ്റിലറികൾ, ബ്ലെൻഡിംഗ് യൂണിറ്റുകൾ, ഫാർമസ്യൂട്ടിക്കലുകൾ, കെഎസ്ബിസി എന്നിവിടങ്ങളിലെ കോസ്റ്റ് ഓഫ് എസ്റ്റാബ്ലിഷ്മെന്റ് ഇനത്തിൽ ലഭിക്കാനുള്ള കുടിശികകൾ ആംനെസ്റ്റി സ്കീമിൽ ഉൾപ്പെടുത്തില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.