കൊച്ചി: ടൂറിസ്റ്റ് ബസില്‍ രണ്ടു കിലോ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ നിയമവിദ്യാര്‍ഥിയുടെ കാക്കനാട്ടെ വീട്ടില്‍നിന്ന് 11 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് അയ്യമ്പ്രാത്ത് മുഹമ്മദ് അസ്ലമി (23)ന്റെ വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പോലീസ് അറിയിച്ചു. പുതുവർഷ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായിട്ടാണ് ഇയാള്‍ പിടിയിലായത്.
മുഹമ്മദിനൊപ്പം തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യറി (24) നെയും പിടികൂടിയിരുന്നു. മുഹമ്മദ് അസ്ലം ബാംഗ്ലൂരില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാൻഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസ് പിടിയിലാകുന്നത്.
പണം മുടക്കിയതും ഇയാളാണ്. പൊതു വിപണിയില്‍ ഇതിന് കോടികള്‍ വിലവരും. ആന്ധ്രയിലെ പഡേരുവില്‍ നിന്നാണ് അസ്ലം ഹാഷിഷ് ഓയില്‍ വാങ്ങിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ് സ്റ്റാന്റിലെത്തുകയായിരുന്നു ക്ലിന്റ്.
പോലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് പിന്തുടര്ന്നാണ് പിടികൂടിയത്. നേരത്തെയും ഇവര്‍ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പോലീസ് അറിയിച്ചു. പുതുവർഷ പാര്‍ട്ടിക്കായി വിശാഖപട്ടണത്തു നിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായിട്ടാണ് ഇയാള്‍ പിടിയിലായത്.
മുഹമ്മദിനൊപ്പം തൃശൂര്‍ പട്ടിക്കാട് പാത്രക്കടയില്‍ വീട്ടില്‍ ക്ലിന്റ് സേവ്യറി (24) നെയും പിടികൂടിയിരുന്നു. മുഹമ്മദ് അസ്ലം ബാംഗ്ലൂരില്‍ നിന്നുള്ള ടൂറിസ്റ്റ് വാഹനത്തിലാണ് ഹാഷിഷ് ഓയില്‍ കടത്തിക്കൊണ്ടുവന്നത്. മയക്കുമരുന്ന് വാങ്ങാന്‍ അങ്കമാലി സ്റ്റാൻഡിലെത്തിയപ്പോഴാണ് ക്ലിന്റ് പോലീസ് പിടിയിലാകുന്നത്.
പണം മുടക്കിയതും ഇയാളാണ്. പൊതു വിപണിയില്‍ ഇതിന് കോടികള്‍ വിലവരും. ആന്ധ്രയിലെ പഡേരുവില്‍ നിന്നാണ് അസ്ലം ഹാഷിഷ് ഓയില്‍ വാങ്ങിയത്. അസ്ലമിനെ പോലീസ് പിടികൂടിയതറിയാതെ ഓയില്‍ വാങ്ങാന്‍ അങ്കമാലി ബസ് സ്റ്റാന്റിലെത്തുകയായിരുന്നു ക്ലിന്റ്.
പോലീസ് പിടികൂടുമെന്നായപ്പോള്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് പിന്തുടര്ന്നാണ് പിടികൂടിയത്. നേരത്തെയും ഇവര്‍ മയക്കുമരുന്ന് കൊണ്ടു വന്നിട്ടുണ്ട്.