ലക്നോ: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്രയുടെ ആരോപണത്തിൽ അന്വേഷണം. പ്രിയങ്കയുടെ ആരോപണം സ്വന്തം നിലയിൽ അന്വേഷിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി ഇതുവരെ പരാതി നൽകിയിട്ടില്ല. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) ആണ് അന്വേഷിക്കുന്നത്.
പ്രതിപക്ഷ നേതാക്കളുടെ ഫോൺ സർക്കാർ ടാപ്പ് ചെയ്യുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുമ്പോഴായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്യപ്പെട്ടു. ‘സർക്കാരിനു വേറെ ജോലിയില്ലേ?’ എന്നു പ്രിയങ്ക ചോദിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ടാപ്പ് ചെയ്ത്, എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോർഡിംഗ് കേൾക്കുന്നുണ്ടെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രിയങ്കയുടെ മകൻ, റെയ്ഹാൻ ഫൊട്ടോഗ്രഫറാണ്. ഇൻസ്റ്റ അക്കൗണ്ടിൽ ഫോട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകൾ മിറായ വിദ്യാർഥിയാണ്.
പ്രിയങ്ക ഗാന്ധി ഇതുവരെ പരാതി നൽകിയിട്ടില്ല. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) ആണ് അന്വേഷിക്കുന്നത്.
പ്രതിപക്ഷ നേതാക്കളുടെ ഫോൺ സർക്കാർ ടാപ്പ് ചെയ്യുന്നുവെന്ന ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കുമ്പോഴായിരുന്നു പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. തന്റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വരെ ഹാക്ക് ചെയ്യപ്പെട്ടു. ‘സർക്കാരിനു വേറെ ജോലിയില്ലേ?’ എന്നു പ്രിയങ്ക ചോദിച്ചു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോൺ ടാപ്പ് ചെയ്ത്, എല്ലാ വൈകുന്നേരവും തന്റെ സംഭാഷണങ്ങളുടെ റെക്കോർഡിംഗ് കേൾക്കുന്നുണ്ടെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രിയങ്കയുടെ മകൻ, റെയ്ഹാൻ ഫൊട്ടോഗ്രഫറാണ്. ഇൻസ്റ്റ അക്കൗണ്ടിൽ ഫോട്ടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകൾ മിറായ വിദ്യാർഥിയാണ്.