നയ്പിഡോ: വടക്കൻ മ്യാൻമറിലെ രത്ന ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ 70 പേരെ കാണാതായി. ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലോടെ കാച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലായിരുന്നു സംഭവം.
അനധികൃത ഖനിയിലാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഹ്പാകാന്ത് മേഖലയിൽ രത്ന ഖനനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം പ്രദേശത്ത് അനധികൃത ഖനനം വ്യാപകമാണ്.
അനധികൃത ഖനിയിലാണ് അപകടമുണ്ടായതെന്ന് കരുതുന്നു. രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ഹ്പാകാന്ത് മേഖലയിൽ രത്ന ഖനനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച തൊഴിലില്ലായ്മയും ദാരിദ്ര്യവും മൂലം പ്രദേശത്ത് അനധികൃത ഖനനം വ്യാപകമാണ്.