പ്രയാഗ്രാജ്: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് മോദി പ്രശംസിച്ചത്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ രണ്ടു ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്ത മഹാറാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. "കേന്ദ്രസർക്കാർ ഒരു നിർണായക നടപടി സ്വീകരിച്ചു. നേരത്തേ സ്ത്രീകളുടെ വിവാഹപ്രായം 18 വയസായിരുന്നു. പെൺകുട്ടികളും കൂടുതൽ സമയം പഠിക്കാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് വിവാഹപ്രായം 21 ആക്കി ഉയർത്താൻ ശ്രമിക്കുന്നത്.
ആർക്കെങ്കിലും അതിൽ പ്രശ്നമുണ്ടെങ്കിൽ, സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ രണ്ടു ലക്ഷത്തിലധികം സ്ത്രീകൾ പങ്കെടുത്ത മഹാറാലിയിലാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. "കേന്ദ്രസർക്കാർ ഒരു നിർണായക നടപടി സ്വീകരിച്ചു. നേരത്തേ സ്ത്രീകളുടെ വിവാഹപ്രായം 18 വയസായിരുന്നു. പെൺകുട്ടികളും കൂടുതൽ സമയം പഠിക്കാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് വിവാഹപ്രായം 21 ആക്കി ഉയർത്താൻ ശ്രമിക്കുന്നത്.
ആർക്കെങ്കിലും അതിൽ പ്രശ്നമുണ്ടെങ്കിൽ, സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. ഒരു പാർട്ടിയുടെയും പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.