ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരായ തമിഴ്നാട് ഫൈനലിൽ കടന്നു. സെമിഫൈനലിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്താണ് മറ്റൊരു കലാശപ്പോരാട്ടത്തിന് കൂടി തമിഴ്നാട് യോഗ്യത നേടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറിൽ 90 റണ്‍സിന് ഓൾഔട്ടായി. 14.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്നാട് അനായാസ ജയം സ്വന്തമാക്കി. കർണാടക-വിദർഭ രണ്ടാം സെമി വിജയികളെ തമിഴ്നാട് ഫൈനലിൽ നേരിടും.
പേസർ ശരവണകുമാറിന്റെ മിന്നും ബൗളിംഗാണ് ഹൈദരാബാദിനെ വീഴ്ത്തിയത്. 3.3 ഓവറിൽ 21 റണ്‍സ് മാത്രം വഴങ്ങിയ ശരവണകുമാർ അഞ്ച് വിക്കറ്റ് പിഴുതു. മുരുകൻ അശ്വിനും എം. മുഹമ്മദും രണ്ടു വീതം വിക്കറ്റുകൾ നേടി.
ചെറിയ സ്കോർ പിന്തുടർന്ന തമിഴ്നാടിന് ഓപ്പണർമാരെ വേഗം നഷ്ടമായി. ക്യാപ്റ്റൻ വിജയ് ശങ്കർ (പുറത്താകാതെ 43), സായി സുദർശൻ (പുറത്താകാതെ 34) എന്നിവർ തമിഴ്നാടിന്റെ ഫൈനൽ ബർത്ത് അനായാസമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.3 ഓവറിൽ 90 റണ്‍സിന് ഓൾഔട്ടായി. 14.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്നാട് അനായാസ ജയം സ്വന്തമാക്കി. കർണാടക-വിദർഭ രണ്ടാം സെമി വിജയികളെ തമിഴ്നാട് ഫൈനലിൽ നേരിടും.
പേസർ ശരവണകുമാറിന്റെ മിന്നും ബൗളിംഗാണ് ഹൈദരാബാദിനെ വീഴ്ത്തിയത്. 3.3 ഓവറിൽ 21 റണ്‍സ് മാത്രം വഴങ്ങിയ ശരവണകുമാർ അഞ്ച് വിക്കറ്റ് പിഴുതു. മുരുകൻ അശ്വിനും എം. മുഹമ്മദും രണ്ടു വീതം വിക്കറ്റുകൾ നേടി.
ചെറിയ സ്കോർ പിന്തുടർന്ന തമിഴ്നാടിന് ഓപ്പണർമാരെ വേഗം നഷ്ടമായി. ക്യാപ്റ്റൻ വിജയ് ശങ്കർ (പുറത്താകാതെ 43), സായി സുദർശൻ (പുറത്താകാതെ 34) എന്നിവർ തമിഴ്നാടിന്റെ ഫൈനൽ ബർത്ത് അനായാസമാക്കി.