ന്യൂഡൽഹി: ധീരമായ പോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷകരുടെ വിജയം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വിജയമാണെന്ന് യെച്ചൂരി പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോഴും ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. കർഷകർ മുന്നോട്ടുവച്ച ആവശ്യമായ മിനിമം താങ്ങു വിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാൻ ഇപ്പോഴും സാധിച്ചിട്ടില്ല.
വൈദ്യുതി നിർമാണവും വിതരണവും സ്വകാര്യ വ്യക്തികളെ ഏൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിച്ചിട്ടില്ല. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ ഖാലിസ്ഥാനികളും ഭീകരവാദികളുമായി ചിത്രീകരിച്ചു.
ലഖിംപുർ ഖേരിയിൽ അടക്കം കർഷർക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സമരത്തിൽ ജീവൻ നഷ്ടപെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും കർഷകർക്കെതിരെ ചാർത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപെട്ടു.
കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോഴും ന്യായീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. കർഷകർ മുന്നോട്ടുവച്ച ആവശ്യമായ മിനിമം താങ്ങു വിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാൻ ഇപ്പോഴും സാധിച്ചിട്ടില്ല.
വൈദ്യുതി നിർമാണവും വിതരണവും സ്വകാര്യ വ്യക്തികളെ ഏൽപ്പിക്കുന്നതിനുള്ള തീരുമാനം പിൻവലിച്ചിട്ടില്ല. രാജ്യത്തിന്റെ അന്നദാതാക്കളായ കർഷകരെ ഖാലിസ്ഥാനികളും ഭീകരവാദികളുമായി ചിത്രീകരിച്ചു.
ലഖിംപുർ ഖേരിയിൽ അടക്കം കർഷർക്ക് നേരെ അക്രമം അഴിച്ചു വിട്ടവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സമരത്തിൽ ജീവൻ നഷ്ടപെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുകയും കർഷകർക്കെതിരെ ചാർത്തിയിരിക്കുന്ന കേസുകൾ പിൻവലിക്കുകയും വേണമെന്ന് യെച്ചൂരി ആവശ്യപെട്ടു.