ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിരോമണി അകാലിദൾ. മുൻ സഖ്യകക്ഷിയുമായി വീണ്ടും സഖ്യത്തിനില്ലെന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടെ തുറന്ന സഖ്യ സാധ്യത ബാദൽ തള്ളിക്കളഞ്ഞു. പഞ്ചാബിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരിനിയമങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ബാദൽ ചൂണ്ടിക്കാട്ടി.
കർഷക സമരത്തിൽ 700 ജീവനുകൾ പൊലിഞ്ഞു. ഈ ജനതയുടെ രക്തസാക്ഷിത്വം രാജ്യം കണ്ടു. താൻ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു, കർഷകർ ഈ കരിനിയമങ്ങൾ അംഗീകരിക്കില്ലെന്ന്. തങ്ങൾ പറഞ്ഞത് സത്യമായി- ബാദൽ കൂട്ടിച്ചേർത്തു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് ബിജെപിയുമായി വർഷങ്ങളായുള്ള ബന്ധം അകാലിദൾ ഉപേക്ഷിച്ചത്. അവരുടെ ഏക കേന്ദ്രമന്ത്രിയെ പിൻവലിക്കുകയും ചെയ്തിരുന്നു.
വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടതോടെ തുറന്ന സഖ്യ സാധ്യത ബാദൽ തള്ളിക്കളഞ്ഞു. പഞ്ചാബിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരിനിയമങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ബാദൽ ചൂണ്ടിക്കാട്ടി.
കർഷക സമരത്തിൽ 700 ജീവനുകൾ പൊലിഞ്ഞു. ഈ ജനതയുടെ രക്തസാക്ഷിത്വം രാജ്യം കണ്ടു. താൻ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു, കർഷകർ ഈ കരിനിയമങ്ങൾ അംഗീകരിക്കില്ലെന്ന്. തങ്ങൾ പറഞ്ഞത് സത്യമായി- ബാദൽ കൂട്ടിച്ചേർത്തു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷമാണ് ബിജെപിയുമായി വർഷങ്ങളായുള്ള ബന്ധം അകാലിദൾ ഉപേക്ഷിച്ചത്. അവരുടെ ഏക കേന്ദ്രമന്ത്രിയെ പിൻവലിക്കുകയും ചെയ്തിരുന്നു.