+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രിയുടെ മാറിയ മനോഭാവം വിശ്വസിക്കാൻ പ്രയാസമാണെന്ന് പ്രിയങ്ക

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യവും മാറിയ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അറുനൂറിലധികം കർഷക
പ്രധാനമന്ത്രിയുടെ മാറിയ മനോഭാവം വിശ്വസിക്കാൻ പ്രയാസമാണെന്ന് പ്രിയങ്ക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശ്യവും മാറിയ മനോഭാവവും വിശ്വസിക്കാൻ പ്രയാസമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അറുനൂറിലധികം കർഷകരുടെ രക്തസാക്ഷിത്വമോ, ലഖിംപൂർ ഖേരി സംഭവമോ പ്രധാനമന്ത്രി കാര്യമാക്കിയില്ലെന്നും അവർ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പ്രിയങ്കയുടെ പരാമർശം. ബിജെപി നേതാക്കൾ കർഷകരെ "ഭീകരർ, രാജ്യദ്രോഹികൾ, ഗുണ്ടകൾ, ദുഷ്ടന്മാർ' എന്ന് വിളിച്ച് അപമാനിച്ചെന്നും പ്രധാനമന്ത്രി തന്നെ സമരക്കാരെ ആന്ദോളൻജീവി എന്നാണ് വിളിച്ചതെന്നും പ്രിയങ്ക ആരോപിച്ചു.

കർഷക താത്പര്യം തകർന്ന് ഒരു സർക്കാരിനും രാജ്യം ഭരിക്കാനാവില്ലെന്ന. തെരഞ്ഞെടുപ്പുകളിൽ പരാജയം കണ്ടുതുടങ്ങിയപ്പോഴാണ് കേന്ദ്രസർക്കാരിന് ഈ രാജ്യത്തിന്‍റെ സത്യം മനസിലാകാൻ തുടങ്ങിയതെന്നും അവർ പറഞ്ഞു.

ഈ രാജ്യം കർഷകരാൽ നിർമിച്ചതാണ്. ഈ രാജ്യം കർഷകരുടേതാണ്. കർഷകനാണ് ഈ രാജ്യത്തിന്‍റെ യഥാർഥ സംരക്ഷകൻ. കർഷകരുടെ താൽപര്യം തകർത്ത് ഒരു സർക്കാരിനും രാജ്യം ഭരിക്കാൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.
More in Latest News :