+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിസ് കേരള: ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കു പിന്നാലെ പോലീസ്

കൊച്ചി: കാറപകടം നടന്ന ദിവസം രാത്രി ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. നിര്‍ണായക തെ
മിസ് കേരള: ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കു പിന്നാലെ പോലീസ്
കൊച്ചി: കാറപകടം നടന്ന ദിവസം രാത്രി ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തുടങ്ങി. നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് ലഭിക്കാത്ത സാഹചര്യത്തില്‍ പരമാവധി തെളിവ് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

പാലാരിവട്ടം സ്റ്റേഷനിലാണ് ഇന്നലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ആരൊക്കെ, ഏതൊക്കെ മേഖലകളില്‍നിന്നുള്ളവരുടെ സാന്നിധ്യമുണ്ടായിരുന്നു, ഹോട്ടലില്‍ അന്ന് അസ്വാഭാവിക സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുന്നത്. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകും.

സൈജു ഒളിവില്‍

അപകടത്തില്‍പ്പെട്ട കാറിനെ ഹോട്ടലില്‍നിന്നു പിന്തുടര്‍ന്ന ഔഡി കാറിലുണ്ടായിരുന്ന വ്യവസായി സൈജു എം. തങ്കച്ചന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ മയക്കുമരുന്നു സംഘത്തിലെ കണ്ണിയാണോയെന്ന സംശയവും ഇപ്പോള്‍ നിഴലിക്കുന്നുണ്ട്. മോഡലുകള്‍ സഞ്ചരിച്ച കാറിനെ കുണ്ടന്നൂരില്‍ ഇയാള്‍ തടഞ്ഞതു മയക്കുമരുന്നു കൈമാറാനായിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ദുരുദ്ദേശ്യമെന്നു പോലീസ്

മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ചവര്‍ക്കും സുഹൃത്തിനും റോയി ജോസഫ് ദുരുദ്ദേശ്യത്തോടെ മദ്യം നല്‍കിയെന്നു പോലീസ്. മയക്കുമരുന്ന് കൈമാറിയെന്നും സംശയമുണ്ട്. ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചെന്നും രാത്രി ഒമ്പതിനുശേഷം ബാര്‍ പ്രവര്‍ത്തിപ്പിച്ചു യുവതികളടക്കമുള്ളവര്‍ക്ക് മദ്യം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആറു പേര്‍ക്കു ജാമ്യം

അറസ്റ്റിലായ ഫോര്‍ട്ടുകൊച്ചിയിലെ നന്പര്‍ 18 ഹോട്ടലുടമ ഉള്‍പ്പെടെ ആറു പ്രതികള്‍ക്കും എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് ഹോട്ടലുടമ റോയി ജെ. വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ.കെ. അനില്‍, ലില്‍സന്‍ റെയ്‌നോള്‍ഡ്, എം.ബി. മെല്‍വിന്‍, ജി.എ. സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.



മുഖ്യപ്രതി റോയി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
More in Latest News :