+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിസ് കേരള മരണം: രണ്ടു പോലീസ് ഉന്നതര്‍ക്കെതിരേ നടപടി വരും

കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഇടപ്പെട്ട രണ്ട് പോലീസ് ഉന്നതര്‍ക്കെതിരേ നടപടിക്കു സാധ്യത. സംഭവ ശേഷം പോ
മിസ് കേരള മരണം: രണ്ടു പോലീസ്  ഉന്നതര്‍ക്കെതിരേ നടപടി വരും
കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേസില്‍ ഇടപ്പെട്ട രണ്ട് പോലീസ് ഉന്നതര്‍ക്കെതിരേ നടപടിക്കു സാധ്യത. സംഭവ ശേഷം പോലീസ് അന്വേഷണം നടക്കുന്നതിനിടെ സംസ്ഥാന പോലീസ് സേനയിലെ ഉന്നതനും ജില്ലയിലെ ഒരു പോലീസ് ഉന്നതനും ഈ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഇതു സംബന്ധിച്ച സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായാണ് അറിയുന്നത്.
ഈ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യാന്‍ വൈകിയതെന്നും ആക്ഷേപമുണ്ട്. ഇതില്‍ ഒരാള്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നതായും അറിയുന്നു.

അതേസമയം, സംസ്ഥാന പോലീസ് മേധാവിയും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഈ കേസില്‍ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്. ആരോപണ വിധേയരായ ഐപിഎസുകാരെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടികളില്‍നിന്നു നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയതായും അറിയുന്നു.

കായലില്‍ എറിഞ്ഞോ?

ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞുവെന്നു റോയി പറയുമ്പോഴും പോലീസ് അതു മുഖവിലയ്ക്ക് എടുത്തിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ഇയാളുടെ തന്ത്രമാണോയെന്നും സംശയമുണ്ട്. ഹാര്‍ഡ് ഡിസ്‌ക് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തില്‍‌നിന്ന് എറിഞ്ഞുവെന്നു പറയുന്ന കായലിലും അന്വേഷണ സംഘം തെരച്ചില്‍ നടത്താന്‍ ഒരുങ്ങുന്നുണ്ട്.

നന്പർ18 ഹോട്ടലിലെ ഒന്നാം നിലയിലെയും രണ്ടാം നിലയിലെയും പാര്‍ക്കിംഗ് ഏരിയയിലെയും സിസിടിവി ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയിരിക്കുന്നത്. ഇതില്‍നിന്നുതന്നെ ഇവിടെ അസ്വാഭാവികമായ എന്തെങ്കിലും നടന്നിട്ടുണ്ടാകാം എന്ന നിഗമനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘം.

ഹാർഡ് ഡിസ്ക് അഴിച്ചത്

യുവതികളടക്കം മരിച്ചതറിഞ്ഞ റോയ് ഹോട്ടലിലെ രാത്രി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ജീവനക്കാരുടെ സഹായത്തോടെ ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്യുകയും റോയിയും മരിച്ചവരും ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ കാമറ ഏതെന്നു മനസിലാക്കിയ ശേഷം അതു നശിപ്പിക്കുകയുമാണ് ചെയ്തതെന്നും പോലീസ് പറയുന്നത്.

റോയിയുടെ നിര്‍ദേശ പ്രകാരം പ്രതികളിലൊരാളായ അനിലാണ് സിസിടിവി അഴിക്കുന്ന വിധം സര്‍വീസ് നടത്തുന്ന മെല്‍വിനോടു ഫോണില്‍ തിരക്കിയത്. തുടര്‍ന്ന് അഴിക്കുന്ന ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി വാങ്ങിയ ശേഷം ഇവ ലിന്‍സണ്‍ റെയ്നോള്‍ഡിനു കൈമാറി.

ലിന്‍സണ്‍ ഡിവിആറില്‍നിന്നു ഹാര്‍ഡ് ഡിസ്‌ക് അഴിച്ചുമാറ്റി മെല്‍വിനെ ഏര്‍പ്പിക്കുകയും അഴിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കിനു പകരം മറ്റൊരു ശുന്യമായ ഹാര്‍ഡ് ഡിസ്‌ക് ഡിവിആറില്‍ ഘടിപ്പിക്കുകയും ചെയ്തു.



ദൃശ്യങ്ങളടങ്ങിയ ഡിസ്‌ക് മെല്‍വിന്‍ പിന്നീടു ഷിജുലാലിനെ ഏല്‍പ്പിച്ചു. ഷിജുലാലും വിഷ്ണുകുമാറും ചേര്‍ന്നാണ് കണ്ണങ്ങാട്ട് പാലത്തില്‍നിന്നു ഹാര്‍ഡ് ഡിസ്‌ക് കായലിലേക്ക് എറിഞ്ഞതെന്നും അന്വേഷണ സംഘം പറയുന്നു.
More in Latest News :