+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ‌യക്കോപ്പയിലെ ചൂടിൽനിന്നും ലോകസഞ്ചാരത്തിലേക്കുള്ള വിജയ"യാത്ര'

കൊച്ചി: ചാ‌യക്കോപ്പയിലെ ചൂടിൽനിന്നും ലോകസഞ്ചാരത്തിലേക്കുള്ള വിജയയാത്രകളായിരുന്നു വിജയന്‍മോഹന ദമ്പതികളുടേത്. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വർഷമായ
ചാ‌യക്കോപ്പയിലെ ചൂടിൽനിന്നും ലോകസഞ്ചാരത്തിലേക്കുള്ള വിജയ
കൊച്ചി: ചാ‌യക്കോപ്പയിലെ ചൂടിൽനിന്നും ലോകസഞ്ചാരത്തിലേക്കുള്ള വിജയയാത്രകളായിരുന്നു വിജയന്‍-മോഹന ദമ്പതികളുടേത്. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വർഷമായി നടത്തിവന്ന ശ്രീബാലാജി എന്ന ഹോട്ടലിലെ വരുമാനത്തിൽ നിന്നുമായിരുന്നു വിജയൻ തന്‍റെ വിജയയാത്രകൾ ആരംഭിച്ചത്.

2008ല്‍ ഭാര്യക്കൊപ്പം വിശുദ്ധനാട്ടിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു.

ചായക്കടയിലെ അടുപ്പില്‍നിന്നുയരുന്ന ചൂടിനും പുകയ്ക്കും അവധി നല്കിയായിരുന്നു ഇരുവരുടെയും യാത്രകൾ. സ്വന്തം ചായക്കടയില്‍നിന്നുള്ള വരുമാനംകൊണ്ട് ഉലകം ചുറ്റുന്നതു ശീലമാക്കിയ ഇവർ 26 രാജ്യങ്ങളാണ് സന്ദർശിച്ചത്.

ആദ്യമൊക്കെ സ്വന്തം ചെലവിലായിരുന്നു യാത്രയെങ്കിലും കഴിഞ്ഞ കുറെക്കാലമായി ഒരു ട്രാവല്‍ ഏജന്‍സിയാണ് വിജയന്‍റേയും മോഹനയുടെയും യാത്രാചെലവു വഹിക്കുന്നത്. അതിനു കാരണവുമുണ്ട്.

യാത്രാപ്രേമികള്‍ക്ക് പ്രചോദനവും പ്രോല്‍സാഹനവുമായ ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് ഏജന്‍സിയുടെ ഫ്‌ളക്‌സുകളും പരസ്യങ്ങളും. വിജ"യാത്ര' എന്നാണ് പരസ്യഫ്‌ളെക്‌സുകളിലെ തലവാചകംതന്നെ.

ചെറുപ്പം മുതല്‍ യാത്രാകമ്പമുണ്ടായിരുന്ന വിജയന്‍ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. റഷ്യൻ സന്ദര്‍ശനമായിരുന്നു ഏറ്റവും അവസാനത്തേത്. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡുമാണെന്ന് വിജയന്‍ നിസംശയം പറയുന്നു.

വിജയന്‍റെ ശ്രീബാലാജി കോഫി ഹൗസില്‍ പല പ്രമുഖരും ചായ കുടിക്കാനെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മന്ത്രി മുഹമ്മദ് റിയാസും ചായക്കട സന്ദര്‍ശിച്ചിരുന്നു.
More in Latest News :