+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കർഷകരുടെ ക്ഷേമത്തിനുപകരം മോദി രാഷ്ട്രീയം തെരഞ്ഞെടുത്തു; സുപ്രീംകോടതി പാനൽ അംഗം

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം തെരഞ്ഞെടുത്തുവെന്ന് സുപ്രീംകോടതി നിയോഗിച്ച കർഷക സമിതി അംഗം. കർഷകരുടെ ഉന്നമ
കർഷകരുടെ ക്ഷേമത്തിനുപകരം മോദി രാഷ്ട്രീയം തെരഞ്ഞെടുത്തു; സുപ്രീംകോടതി പാനൽ അംഗം
ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനുപകരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം തെരഞ്ഞെടുത്തുവെന്ന് സുപ്രീംകോടതി നിയോഗിച്ച കർഷക സമിതി അംഗം. കർഷകരുടെ ഉന്നമനത്തിന് വേണ്ടി രാഷ്ട്രീയം തെരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ പിന്തിരിപ്പൻ നടപടിയാണ് ഇതെന്നും പാനൽ അംഗം അനിൽ ഘൻവത് പറഞ്ഞു.

തങ്ങളുടെ പാനൽ മൂന്ന് കാർഷിക നിയമങ്ങളിൽ നിരവധി തിരുത്തലുകളും പരിഹാരങ്ങളും സമർപ്പിച്ചിരുന്നു. എന്നാൽ പ്രതിസന്ധി പരിഹരിക്കുന്നതിന് അത് ഉപയോഗിക്കുന്നതിന് പകരം പ്രധാനമന്ത്രിയും ബിജെപിയും പിന്നോട്ട് പോകുകയാണ് ചെയ്തത്. അവർക്ക് തെരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് വേണ്ടത്. മറ്റൊന്നുമില്ലെന്നും ഘൻവത് പറഞ്ഞു.

ഗുരുനാനാക്ക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് നിയമങ്ങളും കർഷകർക്ക് വേണ്ടിയുള്ളതാണെന്നും എന്നാൽ എത്ര ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ലെന്നും പറഞ്ഞു.

ഞങ്ങളുടെ ശിപാർശകൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടും ഈ സർക്കാർ അത് വായിച്ചിട്ടുപോലുമില്ലെന്നാണ് ഇപ്പോൾ തോന്നുന്നതെന്നും ഘൻവത് പറഞ്ഞു. കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം തികച്ചും രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പുകളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തീരുമാനമാണ് ഇത്.

കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം ഇപ്പോൾ കാർഷിക മേഖലയിലെയും അതിന്‍റെ വിപണന മേഖലയിലെയും എല്ലാത്തരം പരിഷ്കാരങ്ങളുടെയും വാതിലുകൾ അടച്ചിരിക്കുന്നുവെന്നും അനിൽ ഘൻവത് കൂട്ടിച്ചേർത്തു.
More in Latest News :