ന്യൂഡൽഹി: ചൈനയ്ക്ക് ശക്തമായി മുന്നറിയിപ്പു നൽകി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പ്രകോപനങ്ങൾക്ക് രാജ്യം തക്ക മറുപടി നൽകിയിട്ടുണ്ടെന്നും ഒരിഞ്ച് ഭൂമിയും കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ റെസാംഗ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ച ചടങ്ങിലാണ് കേന്ദ്രമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങൾക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ആവർത്തിച്ചു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾക്കൊപ്പം 2020ൽ ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചവരുടെയും പേരുകൾ ചേർത്താണ് റെസാംഗ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ ആർ.വി ജതറിനെ മന്ത്രി തന്നെ വീൽചെയറിൽ എത്തിച്ച് ആദരിക്കുകയും ചെയ്തു.
ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങൾക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് ആവർത്തിച്ചു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾക്കൊപ്പം 2020ൽ ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചവരുടെയും പേരുകൾ ചേർത്താണ് റെസാംഗ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ ആർ.വി ജതറിനെ മന്ത്രി തന്നെ വീൽചെയറിൽ എത്തിച്ച് ആദരിക്കുകയും ചെയ്തു.