ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ രാജസ്ഥാനെ ഒൻപത് വിക്കറ്റിന് തകർത്ത് വിദർഭ സെമിഫൈനലിൽ കടന്നു. കേരളം-തമിഴ്നാട് മത്സരത്തിലെ വിജയികളെ വിദർഭ സെമിയിൽ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 84 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 14.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിദർഭ ലക്ഷ്യം മറികടന്നു.
39 റണ്‍സ് നേടിയ കമലേഷ് നാഗർകോട്ടി മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ മഹിപാൽ ലംറോർ 11 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. വിദർഭയ്ക്കായി യാഷ് താക്കൂർ രണ്ടു വിക്കറ്റുകൾ നേടി.
പുറത്താകാതെ 40 റണ്‍സ് നേടിയ ഓപ്പണർ അഥർവ റ്റയിഡെയാണ് വിദർഭയുടെ ജയം അനായാസമാക്കിയത്. 28 റണ്‍സ് നേടിയ ഗണേഷ് സതീഷിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ 11 റണ്‍സോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിദർഭയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റിന് 84 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 14.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിദർഭ ലക്ഷ്യം മറികടന്നു.
39 റണ്‍സ് നേടിയ കമലേഷ് നാഗർകോട്ടി മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ മഹിപാൽ ലംറോർ 11 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. വിദർഭയ്ക്കായി യാഷ് താക്കൂർ രണ്ടു വിക്കറ്റുകൾ നേടി.
പുറത്താകാതെ 40 റണ്‍സ് നേടിയ ഓപ്പണർ അഥർവ റ്റയിഡെയാണ് വിദർഭയുടെ ജയം അനായാസമാക്കിയത്. 28 റണ്‍സ് നേടിയ ഗണേഷ് സതീഷിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ 11 റണ്‍സോടെ പുറത്താകാതെ നിന്നു.