അമരാവതി: മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ തട്ടകമായ കുപ്പം മുനിസിപ്പാലിറ്റിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ടിഡിപിക്ക് വൻ പരാജയം. ചിറ്റൂർ ജില്ലയിലെ കുപ്പത്തെ 25 വാർഡുകളിൽ 19 എണ്ണവും വൈഎസ്ആർ കോൺഗ്രസ് വിജയിച്ചു.
ആറിടത്തു മാത്രമാണ് ടിഡിപിക്കു വിജയിക്കാനായത്. കുപ്പം നിയമസഭാ മണ്ഡലത്തെയാണു നായിഡു പ്രതിനിധീകരിക്കുന്നത്. ചരിത്രത്തിലാദ്യമായാണു കുപ്പത്ത് ടിഡിപി തോൽക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ടിഡിപി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
നെല്ലൂർ കോർപറേഷനിൽ ആകെയുള്ള 46 വാർഡുകളും വൈഎസ്ആർസി വിജയിച്ചു. കൃഷ്ണ ജില്ലയിലെ ജഗയ്യപേട്ട് മുനിസിപ്പാലിറ്റിയിലും വൈഎസ്ആർസി വിജയം നേടി. പുതുതായി രൂപവത്കരിച്ച കോണ്ടപ്പള്ളി നഗർ പഞ്ചായത്തിൽ മാത്രം ടിഡിപി ആശ്വാസജയം നേടി. ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടെയാണു ടിഡിപി ഭരണം പിടിച്ചത്.
ആറിടത്തു മാത്രമാണ് ടിഡിപിക്കു വിജയിക്കാനായത്. കുപ്പം നിയമസഭാ മണ്ഡലത്തെയാണു നായിഡു പ്രതിനിധീകരിക്കുന്നത്. ചരിത്രത്തിലാദ്യമായാണു കുപ്പത്ത് ടിഡിപി തോൽക്കുന്നത്. കഴിഞ്ഞ മാസം നടന്ന ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ടിഡിപി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു.
നെല്ലൂർ കോർപറേഷനിൽ ആകെയുള്ള 46 വാർഡുകളും വൈഎസ്ആർസി വിജയിച്ചു. കൃഷ്ണ ജില്ലയിലെ ജഗയ്യപേട്ട് മുനിസിപ്പാലിറ്റിയിലും വൈഎസ്ആർസി വിജയം നേടി. പുതുതായി രൂപവത്കരിച്ച കോണ്ടപ്പള്ളി നഗർ പഞ്ചായത്തിൽ മാത്രം ടിഡിപി ആശ്വാസജയം നേടി. ഒരു സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണയോടെയാണു ടിഡിപി ഭരണം പിടിച്ചത്.