ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിച്ച് കേന്ദ്ര സർക്കാർ. 2022 നവംബർ 18വരെയാണ് കാലാവധി നീട്ടി നൽകിയത്. സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി ഓർഡിനൻസ് പുറത്തിറക്കി ദിവസങ്ങൾക്കകമാണ് കേന്ദ്രത്തിന്റെ നടപടി.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് ഉൾപ്പെടെ രാഷ്ട്രീയ വിവാദമായി മാറിയ ഒട്ടേറെ കേസുകളിൽ അന്വേഷണം പുരോഗമിക്കവെയാണ് മോദിയുടെ വിശ്വസ്തനായ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്. 2018 നവംബർ 19നാണ് അദ്ദേഹം ഇഡി ഡയറക്ടറായി ചുമതലയേറ്റത്. ഈ മാസം 18ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.
നിലവിൽ രണ്ട് വർഷമാണ് കേന്ദ്ര ഏജൻസി തലവന്മാരുടെ കാലാവധി. പുതിയ ഓർഡിനൻസ് പ്രകാരം മേധാവിമാരുടെ കാലാവധി രണ്ട് വർഷം പൂർത്തിയായാൽ ഓരോ വര്‍ഷം വീതം മൂന്നുതവണ നീട്ടാം. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നീട് കാലാവധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഭേദഗതി ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരില്‍ അഡീഷണൽ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് ഉൾപ്പെടെ രാഷ്ട്രീയ വിവാദമായി മാറിയ ഒട്ടേറെ കേസുകളിൽ അന്വേഷണം പുരോഗമിക്കവെയാണ് മോദിയുടെ വിശ്വസ്തനായ സഞ്ജയ് കുമാർ മിശ്രയുടെ സേവന കാലാവധി നീട്ടിനൽകാൻ കേന്ദ്രം തീരുമാനിച്ചത്. 2018 നവംബർ 19നാണ് അദ്ദേഹം ഇഡി ഡയറക്ടറായി ചുമതലയേറ്റത്. ഈ മാസം 18ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്.
നിലവിൽ രണ്ട് വർഷമാണ് കേന്ദ്ര ഏജൻസി തലവന്മാരുടെ കാലാവധി. പുതിയ ഓർഡിനൻസ് പ്രകാരം മേധാവിമാരുടെ കാലാവധി രണ്ട് വർഷം പൂർത്തിയായാൽ ഓരോ വര്‍ഷം വീതം മൂന്നുതവണ നീട്ടാം. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നീട് കാലാവധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് ഭേദഗതി ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരില്‍ അഡീഷണൽ സെക്രട്ടറി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെയാണ് ഇഡി മേധാവിയായി നിയമിക്കുന്നത്.