ന്യൂഡൽഹി: ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി രാകേഷ് കുമാർ ജയിനാണ് അന്വേഷണ ചുമതല.
ജഡ്ജിയുടെ മേൽ നോട്ടത്തിലായിരിക്കും ഇനി എസ്ഐടി അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാൻ യുപി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലഖിംപുർ ഖേരിയിൽനിന്നുതന്നെയുള്ള എസ്ഐ റാങ്കിൽപെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്.
ജഡ്ജിയുടെ മേൽ നോട്ടത്തിലായിരിക്കും ഇനി എസ്ഐടി അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതിസ്ഥാനത്തുള്ള കേസ് അന്വേഷിക്കാൻ യുപി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. ലഖിംപുർ ഖേരിയിൽനിന്നുതന്നെയുള്ള എസ്ഐ റാങ്കിൽപെട്ട ഉദ്യോഗസ്ഥരാണ് കൂടുതലുമുള്ളത്.