കൊച്ചി: കൊച്ചി നഗരത്തിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണം. ലൈസൻസില്ലാത്ത കച്ചവടം ഹൈക്കോടതി വിലക്കുകയായിരുന്നു. ഡിസംബർ ഒന്നു മുതൽ നിയന്ത്രണം നടപ്പാക്കും.
ഈ മാസം 30നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. 876 പേരിൽ എഴുന്നൂറു പേർക്ക് തിരിച്ചറിയൽ രേഖ നൽകിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പോലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തു. പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
ഈ മാസം 30നകം അർഹരായവർക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. 876 പേരിൽ എഴുന്നൂറു പേർക്ക് തിരിച്ചറിയൽ രേഖ നൽകിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
ഉത്തരവ് നടപ്പാക്കാന്‍ കളക്ടറെയും പോലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി ചേർത്തു. പുനരധിവാസത്തിന് അപേക്ഷകൾ ലഭിച്ചാൽ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു.