കൊച്ചി: തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്റെ ഭാഗമായി കൂടിയാണ് മണൽ നീക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്നായിരുന്നു ഹർജി. നാട്ടുകാരനായ എം.എച്ച്. വിജയനാണ് ഹർജി നൽകിയത്.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചിരുന്നു.
സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഹർജി തള്ളിയത്. തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണൽ ഖനനം തടയണമെന്നായിരുന്നു ഹർജി. നാട്ടുകാരനായ എം.എച്ച്. വിജയനാണ് ഹർജി നൽകിയത്.
സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സർക്കാർ അറിയിച്ചിരുന്നു.