ന്യൂഡൽഹി: സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ട് വിക്കറ്റിന് തകർത്താണ് കേരളത്തിന്റെ മുന്നേറ്റം. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ (60), ക്യാപ്റ്റൻ സഞ്ജു സാംസണ് (പുറത്താകാതെ 52) എന്നിവരുടെ അർധ സെഞ്ചുറികളാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്.
ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിമാചൽ ഉയർത്തിയ 146 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കേ കേരളം മറികടന്നു. രാഘവ് ധവാന്റെ അർധ സെഞ്ചുറി(65)യാണ് ഹിമാചലിന് മാന്യമായ സ്കോർ സമ്മാനിച്ചത്. പ്രശാന്ത് ചോപ്ര 36 റണ്‍സ് നേടി. കേരളത്തിന് വേണ്ടി സുദേശൻ മിഥുൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അസ്ഹറുദ്ദീനും രോഹൻ എസ്. കുന്നുമലും ചേർന്ന് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. 22 റണ്‍സുമായി രോഹൻ മടങ്ങിയെങ്കിലും പിന്നാലെ വന്ന സഞ്ജു മികച്ച ഫോമിലായിരുന്നു. സഞ്ജു-അസ്ഹർ സഖ്യം 98 റണ്‍സ് കൂട്ടിച്ചേർത്തു. ആറ് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അസ്ഹർ നാല് ഫോറും രണ്ടു സിക്സും പറത്തി.
കേരളത്തെ വിജയതീരത്തെത്തിച്ച ശേഷമാണ് അസ്ഹർ മടങ്ങിയത്. രണ്ടു ബൗണ്ടറിൽ നേടി 10 റണ്‍സോടെ പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് വിജയറണ്‍ നേടിയത്.
ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹിമാചൽ ഉയർത്തിയ 146 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കിനിൽക്കേ കേരളം മറികടന്നു. രാഘവ് ധവാന്റെ അർധ സെഞ്ചുറി(65)യാണ് ഹിമാചലിന് മാന്യമായ സ്കോർ സമ്മാനിച്ചത്. പ്രശാന്ത് ചോപ്ര 36 റണ്‍സ് നേടി. കേരളത്തിന് വേണ്ടി സുദേശൻ മിഥുൻ രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ അസ്ഹറുദ്ദീനും രോഹൻ എസ്. കുന്നുമലും ചേർന്ന് കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. 22 റണ്‍സുമായി രോഹൻ മടങ്ങിയെങ്കിലും പിന്നാലെ വന്ന സഞ്ജു മികച്ച ഫോമിലായിരുന്നു. സഞ്ജു-അസ്ഹർ സഖ്യം 98 റണ്‍സ് കൂട്ടിച്ചേർത്തു. ആറ് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അസ്ഹർ നാല് ഫോറും രണ്ടു സിക്സും പറത്തി.
കേരളത്തെ വിജയതീരത്തെത്തിച്ച ശേഷമാണ് അസ്ഹർ മടങ്ങിയത്. രണ്ടു ബൗണ്ടറിൽ നേടി 10 റണ്‍സോടെ പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് വിജയറണ്‍ നേടിയത്.