കോഴിക്കോട്: കേരളത്തിലെ തിയറ്ററുകളില്‍ ഇടവേളയ്ക്കു ശേഷം ആളനക്കം തീര്‍ത്ത് കുറുപ്പ് എന്ന ദുല്‍ഖര്‍ ചിത്രം മുന്നേറുന്നതിനിടെ മരക്കാര്‍ അറബികടലിന്റെ സിംഹം എന്ന സിനിമയുമായി ബന്ധപ്പെട്ടു തുടര്‍ ചര്‍ച്ചകളുമായി ഫിലിം ചേംബര്‍.
മരക്കാര്‍ ഡിസംബര്‍ രണ്ടിനു തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും കുറുപ്പ് മികച്ച അഭിപ്രായം നേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ തിയറ്ററുകളില്‍നിന്നു മൂന്നാഴ്ച കഴിഞ്ഞാലും ചിത്രം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍. ഇതിനൊപ്പം സുരേഷ്ഗോപിയുടെ കാവല്‍ 25ന് തിയറ്ററിലെത്തും കുറച്ചു സ്ക്രീനുകള്‍ അങ്ങിനെയും പോകും.
ഡിസംബര്‍ രണ്ടിനു മരക്കാർ എത്തും. ബിഗ് ബജറ്റ് ചിത്രമെന്ന നിലയില്‍ കൂടുതല്‍ സ്ക്രീനുകള്‍ മരക്കാറിനു കൊടുത്തേതീരൂ. ഈ സാഹചര്യത്തില്‍ തിയറ്ററുടമകളുടെ സംഘടനകളുടെ തീരുമാനം നിര്‍ണായകമാകും. കൂടുതല്‍ തിയറ്ററുകളും 75 ശതമാനത്തോളം ആളുകളുടെ പ്രവേശനവുമെന്ന അനൗദ്യോഗിക നിബന്ധന ആന്റണി പെരുമ്പാവൂര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വച്ചിട്ടുണ്ടെന്നാണ് സൂചന.
ഞായറാഴ്ചവരെയുള്ള കണക്കനുസരിച്ചു കേരളത്തിലെ 505 സ്ക്രീനുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല മറ്റ് മലയാള ചിത്രങ്ങളൊന്നും തിയറ്ററിലില്ലതാനും. ഇത്രയും ഫ്രീ റണ്‍ ലഭിച്ചതാണ് കുറുപ്പ് ബ്ലോക്ക് ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക് ഉയരാന്‍ കാരണം.
10 കോടി ഇതിനകം ചിത്രം തിയറ്റര്‍ ഷെയറായി കളക്ട് ചെയ്തതായാണ് വിവരം. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു മിക്കയിടത്തും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ തിയറ്ററുകാര്‍ക്ക് ഇതു തുടര്ന്നുകൊണ്ടുപേകാന് മരക്കാര്‍ പോലൊരു സിനിമ ആവശ്യമാണ് താനും.
പക്ഷേ, നേരത്തെ തന്നെ ചാര്‍ട്ട് ചെയ്ത ചിത്രങ്ങള്‍ ഇതിനായി ഒഴിവാക്കാന്‍ അവര്‍ തയാറുമല്ല. ഇടയ്ക്കുണ്ടായ വിവാദവും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി ഉണ്ടായ ഉടക്കുമാണ് ഇതിനു കാരണം.
മരക്കാര്‍ ഡിസംബര്‍ രണ്ടിനു തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും കുറുപ്പ് മികച്ച അഭിപ്രായം നേടിയിരിക്കുന്ന പശ്ചാത്തലത്തില്‍ തിയറ്ററുകളില്‍നിന്നു മൂന്നാഴ്ച കഴിഞ്ഞാലും ചിത്രം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍. ഇതിനൊപ്പം സുരേഷ്ഗോപിയുടെ കാവല്‍ 25ന് തിയറ്ററിലെത്തും കുറച്ചു സ്ക്രീനുകള്‍ അങ്ങിനെയും പോകും.
ഡിസംബര്‍ രണ്ടിനു മരക്കാർ എത്തും. ബിഗ് ബജറ്റ് ചിത്രമെന്ന നിലയില്‍ കൂടുതല്‍ സ്ക്രീനുകള്‍ മരക്കാറിനു കൊടുത്തേതീരൂ. ഈ സാഹചര്യത്തില്‍ തിയറ്ററുടമകളുടെ സംഘടനകളുടെ തീരുമാനം നിര്‍ണായകമാകും. കൂടുതല്‍ തിയറ്ററുകളും 75 ശതമാനത്തോളം ആളുകളുടെ പ്രവേശനവുമെന്ന അനൗദ്യോഗിക നിബന്ധന ആന്റണി പെരുമ്പാവൂര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വച്ചിട്ടുണ്ടെന്നാണ് സൂചന.
ഞായറാഴ്ചവരെയുള്ള കണക്കനുസരിച്ചു കേരളത്തിലെ 505 സ്ക്രീനുകളിലാണ് കുറുപ്പ് പ്രദര്‍ശിപ്പിക്കുന്നത്. മാത്രമല്ല മറ്റ് മലയാള ചിത്രങ്ങളൊന്നും തിയറ്ററിലില്ലതാനും. ഇത്രയും ഫ്രീ റണ്‍ ലഭിച്ചതാണ് കുറുപ്പ് ബ്ലോക്ക് ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക് ഉയരാന്‍ കാരണം.
10 കോടി ഇതിനകം ചിത്രം തിയറ്റര്‍ ഷെയറായി കളക്ട് ചെയ്തതായാണ് വിവരം. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിനു മിക്കയിടത്തും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ തിയറ്ററുകാര്‍ക്ക് ഇതു തുടര്ന്നുകൊണ്ടുപേകാന് മരക്കാര്‍ പോലൊരു സിനിമ ആവശ്യമാണ് താനും.
പക്ഷേ, നേരത്തെ തന്നെ ചാര്‍ട്ട് ചെയ്ത ചിത്രങ്ങള്‍ ഇതിനായി ഒഴിവാക്കാന്‍ അവര്‍ തയാറുമല്ല. ഇടയ്ക്കുണ്ടായ വിവാദവും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായി ഉണ്ടായ ഉടക്കുമാണ് ഇതിനു കാരണം.