ന്യൂഡൽഹി: സിഎജി സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പുരോഗതിയിൽ സിഎജി നിർണായക പങ്കുവഹിക്കുകയാണെന്നും ഭരണസംവിധാനത്തിൽ സിഎജി അവിഭാജ്യ ഘടകമാണെന്നും "ഓഡിറ്റ് ദിവസ്'സംബന്ധിച്ച പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ടുകൾ സർക്കാരിന് പ്രധാനമാണ്. ഉത്പാദന ക്ഷമത വർധിപ്പിക്കാൻ സിഎജി വഹിക്കുന്ന പങ്ക് വലുതാണെന്നും മോദി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കള്ളക്കളികൾ സിഎജി പുറത്തുകൊണ്ടുവന്നുവെന്നും ഓഡിറ്റ് നടത്തുന്നതിനെ ചിലർ കുറ്റമായി കണ്ടിരുന്നുവെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മോദി പറഞ്ഞു.
സിഎജി കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഒരുകാലത്ത്. ഇതു കാരണം സിഎജിയും സര്‍ക്കാരും നിരന്തരം ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം മാറി. ഇന്ന് മൂല്യവർധനവിന്റെ പ്രധാനഭാഗമായി ഓഡിറ്റ് മാറിയെന്നും മോദി വ്യക്തമാക്കി.
അതേസമയം, സിഎജിയെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വീണ്ടും രംഗത്തെത്തി. കിഫ്ബിയിലെ സിഎജി റിപ്പോർട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ്. വിവാദങ്ങൾ വികസനങ്ങളെ ബാധിക്കുന്ന രീതിയിലാകരുത്.
പുറത്തുവന്നത് കരട് റിപ്പോർട്ട് പോലുമല്ലെന്ന് ഓർക്കണം. നടപടിക്രമങ്ങൾ അനുസരിച്ച് കാര്യങ്ങൾ പുറത്തുവരണമെന്നും ധനമന്ത്രി പറഞ്ഞു.
സിഎജി റിപ്പോർട്ടുകൾ സർക്കാരിന് പ്രധാനമാണ്. ഉത്പാദന ക്ഷമത വർധിപ്പിക്കാൻ സിഎജി വഹിക്കുന്ന പങ്ക് വലുതാണെന്നും മോദി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കള്ളക്കളികൾ സിഎജി പുറത്തുകൊണ്ടുവന്നുവെന്നും ഓഡിറ്റ് നടത്തുന്നതിനെ ചിലർ കുറ്റമായി കണ്ടിരുന്നുവെന്നും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മോദി പറഞ്ഞു.
സിഎജി കണക്കു പരിശോധനകളെ ഭയത്തോടെയും ആശങ്കയോടെയും നോക്കിക്കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു ഒരുകാലത്ത്. ഇതു കാരണം സിഎജിയും സര്‍ക്കാരും നിരന്തരം ഏറ്റുമുട്ടിയിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം മാറി. ഇന്ന് മൂല്യവർധനവിന്റെ പ്രധാനഭാഗമായി ഓഡിറ്റ് മാറിയെന്നും മോദി വ്യക്തമാക്കി.
അതേസമയം, സിഎജിയെ വിമർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വീണ്ടും രംഗത്തെത്തി. കിഫ്ബിയിലെ സിഎജി റിപ്പോർട്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമാണ്. വിവാദങ്ങൾ വികസനങ്ങളെ ബാധിക്കുന്ന രീതിയിലാകരുത്.
പുറത്തുവന്നത് കരട് റിപ്പോർട്ട് പോലുമല്ലെന്ന് ഓർക്കണം. നടപടിക്രമങ്ങൾ അനുസരിച്ച് കാര്യങ്ങൾ പുറത്തുവരണമെന്നും ധനമന്ത്രി പറഞ്ഞു.