ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ വസതിക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. ഹിന്ദുവിസവും ഹിന്ദുത്വയും രണ്ടാണ്. ഹിന്ദുത്വം ചെയ്യുന്നതെന്താണ് എന്ന് അറിയാന്‍ നൈനിറ്റാളിലെ തന്റെ വീടിന് മുന്നിലെ കത്തിയമര്‍ന്ന വാതില്‍ കണ്ടാല്‍ മതിയാകുമെന്നാണ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
ഫോണിലൂടെയുള്ള അസഭ്യം പറയലിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള അക്രമണത്തിനും പുറമേ വീട്ടിലെത്തി ആക്രമിക്കാനും ഹിന്ദുത്വം തയാറായിയെന്നുമാണ് സല്മാന് ഖുര്‍ഷിദ് പറയുന്നത്. വര്‍ഷങ്ങളായി അക്രമത്തില്‍ ഏര്‍പ്പെട്ട തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ഒന്നാണെന്നല്ല താന്‍ പറഞ്ഞതെന്നും സല്മാന് ഖുര്‍ഷിദ് വ്യക്തമാക്കി.
ഖുർഷിദിന്റെ "സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’എന്ന പുസ്തകത്തിൽ ഹിന്ദുത്വ ആശയത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുമായി താരതമ്യം ചെയ്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നൈനിറ്റാളിലെ ഖുർഷിദിന്റെ വസതിക്കു നേരേ ആക്രമണമുണ്ടായത്. ഖുർഷിദിന്റെ വീടിന്റെ ജനൽപ്പാളികൾ അക്രമികൾ തകർത്തുവെന്നും ഒരു വാതിലിനു തീയിട്ടെന്നും നൈനിറ്റാൾ പോലീസ് സൂപ്രണ്ട് ജഗദീഷ് ചന്ദ്ര പറഞ്ഞു.
ഫോണിലൂടെയുള്ള അസഭ്യം പറയലിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള അക്രമണത്തിനും പുറമേ വീട്ടിലെത്തി ആക്രമിക്കാനും ഹിന്ദുത്വം തയാറായിയെന്നുമാണ് സല്മാന് ഖുര്‍ഷിദ് പറയുന്നത്. വര്‍ഷങ്ങളായി അക്രമത്തില്‍ ഏര്‍പ്പെട്ട തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യം ഉണ്ടെന്നാണ് താന്‍ പറഞ്ഞത്. അവര്‍ ഒന്നാണെന്നല്ല താന്‍ പറഞ്ഞതെന്നും സല്മാന് ഖുര്‍ഷിദ് വ്യക്തമാക്കി.
ഖുർഷിദിന്റെ "സൺറൈസ് ഓവർ അയോധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’എന്ന പുസ്തകത്തിൽ ഹിന്ദുത്വ ആശയത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരതയുമായി താരതമ്യം ചെയ്തത് ഏറെ വിമർശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നൈനിറ്റാളിലെ ഖുർഷിദിന്റെ വസതിക്കു നേരേ ആക്രമണമുണ്ടായത്. ഖുർഷിദിന്റെ വീടിന്റെ ജനൽപ്പാളികൾ അക്രമികൾ തകർത്തുവെന്നും ഒരു വാതിലിനു തീയിട്ടെന്നും നൈനിറ്റാൾ പോലീസ് സൂപ്രണ്ട് ജഗദീഷ് ചന്ദ്ര പറഞ്ഞു.