+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരളലിയിപ്പിക്കും കാഴ്ച...ജീവനറ്റ കുട്ടിക്കൊമ്പനു മുന്നിൽ കണ്ണീരുമായി കാട്ടാനക്കൂട്ടം

പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കാട്ടാന കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. വൈദ്യുത ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റ് മരണമെന്നാണ് സൂചന. കുട്ടിക്കൊമ്പന്‍റെ ജഡത്തി
കരളലിയിപ്പിക്കും കാഴ്ച...ജീവനറ്റ കുട്ടിക്കൊമ്പനു മുന്നിൽ കണ്ണീരുമായി കാട്ടാനക്കൂട്ടം
പാലക്കാട്: മലമ്പുഴ ആനക്കല്ലിൽ കാട്ടാന കുട്ടിക്കൊമ്പൻ ഷോക്കേറ്റ് ചരിഞ്ഞു. വൈദ്യുത ലൈനിൽ തുമ്പിക്കൈ തട്ടി ഷോക്കേറ്റ് മരണമെന്നാണ് സൂചന. കുട്ടിക്കൊമ്പന്‍റെ ജഡത്തിനരികെ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്.

കാട്ടാനക്കൂട്ടം കുട്ടിക്കൊമ്പനെ ഉയർത്താൻ ശ്രമിക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയും ഇവിടെ കാണാം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയാൽ മാത്രമേ പോസ്റ്റ്മോർട്ടം നടപടികൾ ഉദ്യോഗസ്ഥർക്ക് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.

പടക്കമെറിഞ്ഞും മറ്റും ആനകളെ ജഡത്തിന് സമീപത്ത് നിന്ന് മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.
More in Latest News :