ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പിൽ നേരിയ കുറവ്. ഒരാഴ്ചയായി തുടർച്ചയായി ഉണ്ടായ വർധനയ്ക്കു ശേഷം ആദ്യമായാണു ജലനിരപ്പിൽ കുറവുണ്ടായത്. ഇന്ന് രാവിലെ ഏഴിന് അണക്കെട്ടിൽ 2399.14 അടിയാണ് ജലനിരപ്പ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 2398.90 അടിയെത്തിയപ്പോഴാണ് മൂന്നാം നന്പർ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വീതം വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കിവിട്ടുതുടങ്ങിയത്. അണക്കെട്ട് തുറന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജലനിരപ്പ് വർധിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2399.16 അടിയായിരുന്നു. ഇതു സംഭരണശേഷിയുടെ 95.46 ശതമാനമാണ്. 2403 അടിയാണ് സംഭരണ ശേഷി. നിലവിൽ ജലനിരപ്പ് റെഡ് അലർട്ടിലാണ്.
അതേസമയം, തിങ്കളാഴ്ച പകൽ പദ്ധതി പ്രദേശത്ത് കാര്യമായ മഴയുണ്ടാകാത്തതിനാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള ശ്രമം ഉപേക്ഷിച്ചു. വരുംദിവസങ്ങളിൽ മഴ ശക്തമാകുകയും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുകയും ചെയ്താൽ ചെറുതോണി അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ജലനിരപ്പ് 2398.90 അടിയെത്തിയപ്പോഴാണ് മൂന്നാം നന്പർ ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ വീതം വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കിവിട്ടുതുടങ്ങിയത്. അണക്കെട്ട് തുറന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ജലനിരപ്പ് വർധിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2399.16 അടിയായിരുന്നു. ഇതു സംഭരണശേഷിയുടെ 95.46 ശതമാനമാണ്. 2403 അടിയാണ് സംഭരണ ശേഷി. നിലവിൽ ജലനിരപ്പ് റെഡ് അലർട്ടിലാണ്.
അതേസമയം, തിങ്കളാഴ്ച പകൽ പദ്ധതി പ്രദേശത്ത് കാര്യമായ മഴയുണ്ടാകാത്തതിനാൽ കൂടുതൽ ഷട്ടറുകൾ ഉയർത്താനുള്ള ശ്രമം ഉപേക്ഷിച്ചു. വരുംദിവസങ്ങളിൽ മഴ ശക്തമാകുകയും മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുകയും ചെയ്താൽ ചെറുതോണി അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും.