പാരീസ്: കോവിഡിനു പുറമേ പക്ഷിപ്പനിയും യൂറോപ്പിനെയും ചൈനയെയും ദക്ഷിണകൊറിയയെയും ആശങ്കയിലാഴ്ത്തുന്നു. ഈ രാജ്യങ്ങളിൽ സമീപനാളുകളിൽ പക്ഷിപ്പനി അതിവേഗം പടരുകയാണെന്ന് വേള്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ ആനിമല്‍ ഹെല്‍ത്ത് പറഞ്ഞു. പൗൾട്രിമേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. പക്ഷിപ്പനിയെത്തുടര്ന്നു മുൻകാലങ്ങളിൽ ലക്ഷക്കണക്കിന് മുട്ടക്കോഴികളെയും ഇറച്ചിക്കോഴികളെയും കൊന്നൊടുക്കേണ്ടിവന്ന സാഹചര്യത്തിലാണിത്. മനുഷ്യരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയില്‍ എച്ച് 5 എന്‍ 6 പനി 21 പേരില്‍ സ്ഥിരീകരിച്ചു. ചൈനയ്ക്കുപുറമേ ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുകയാണ്. രാജ്യത്തെ ഒരു ഫാമിൽ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയായിരുന്നു.
ജപ്പാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിൽ രോഗം കണ്ടെത്തിയതായി ജപ്പാൻ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു.
യൂറോപ്പില്‍ നോര്‍വേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന്‍ 1 പനി റോഗല്ലാന്ഡ് മേഖലയിലെ 7,000 പക്ഷികളിൽ സ്ഥിരീകരിച്ചു. വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാൻ ബെൽജിയം സർക്കാർ കര്‍ഷകര്‍ക്കു നിർദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ്.
ഫ്രാന്‍സില്‍ ഈ മാസം ആദ്യവും നെതര്‍ലന്‍ഡ്സില്‍ ഒക്ടോബറിലും പക്ഷിപ്പനി കണ്ടെത്തിയിരുന്നു.
ചൈനയില്‍ എച്ച് 5 എന്‍ 6 പനി 21 പേരില്‍ സ്ഥിരീകരിച്ചു. ചൈനയ്ക്കുപുറമേ ദക്ഷിണകൊറിയയിലും പക്ഷിപ്പനി പടരുകയാണ്. രാജ്യത്തെ ഒരു ഫാമിൽ രോഗം സ്ഥിരീകരിച്ച 770,000 ത്തോളം ഇറച്ചിക്കോഴികളെ കൊന്നൊടുക്കുകയായിരുന്നു.
ജപ്പാനിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിൽ രോഗം കണ്ടെത്തിയതായി ജപ്പാൻ കൃഷിമന്ത്രാലയം സ്ഥിരീകരിച്ചു.
യൂറോപ്പില്‍ നോര്‍വേയിലാണ് രോഗം രൂക്ഷം. എച്ച് 5 എന്‍ 1 പനി റോഗല്ലാന്ഡ് മേഖലയിലെ 7,000 പക്ഷികളിൽ സ്ഥിരീകരിച്ചു. വളര്‍ത്തുകോഴികളെ അടച്ചിട്ട സ്ഥലങ്ങളില്‍ പാര്‍പ്പിക്കാൻ ബെൽജിയം സർക്കാർ കര്‍ഷകര്‍ക്കു നിർദേശം നകിയതും രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ്.
ഫ്രാന്‍സില്‍ ഈ മാസം ആദ്യവും നെതര്‍ലന്‍ഡ്സില്‍ ഒക്ടോബറിലും പക്ഷിപ്പനി കണ്ടെത്തിയിരുന്നു.