കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ മുന്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥരും കേസില്‍ പ്രതിയായിരുന്ന മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനും തമ്മിലുള്ള ഭൂമിയിടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥന് എസ്. വിജയന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
നമ്പി നാരായണൻ, മകന് എൻ. ശങ്കരകുമാർ, സിബിഐ റിട്ടയേർഡ് ജോ. ഡയറക്ടര്‍ രാജേന്ദ്രനാഥ് കൗള്‍, 1994ല്‍ സിബിഐ ഡിവൈഎസ്പിയായിരുന്ന കെ.വി. ഹരിവല്സൻ, സലില്‍കുമാര്‍ ചതോപാദ്ധ്യായ, പ്രതീക് കുമാര്‍ ചാറ്റര്‍ജി, എൻ.എം. ശശിധരന് നായര്‍ എന്നിവരുള്‍പ്പെട്ട ഭൂമിയിടപാടുകളെക്കുറിച്ച് അഴിമതി നിരോധന നിയമ പ്രകാരം സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണത്തെ തമിഴ്നാട്ടില്‍ നടന്ന ഈ ഭൂമിയിടപാടുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും കേസ് എഴുതിത്തള്ളിയതിനുള്ള പ്രത്യുപകാരമായിട്ടാണ് ഭൂമി ഇവര്‍ക്ക് നമ്പി നാരായണന് നല്‍കിയതെന്നും ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍ പരാതിക്കൊപ്പം വെബ്സൈറ്റില്‍ നിന്നെടുത്ത ഭൂമിയുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഹര്ജിക്കാരന് ഹാജരാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി.
നമ്പി നാരായണൻ, മകന് എൻ. ശങ്കരകുമാർ, സിബിഐ റിട്ടയേർഡ് ജോ. ഡയറക്ടര്‍ രാജേന്ദ്രനാഥ് കൗള്‍, 1994ല്‍ സിബിഐ ഡിവൈഎസ്പിയായിരുന്ന കെ.വി. ഹരിവല്സൻ, സലില്‍കുമാര്‍ ചതോപാദ്ധ്യായ, പ്രതീക് കുമാര്‍ ചാറ്റര്‍ജി, എൻ.എം. ശശിധരന് നായര്‍ എന്നിവരുള്‍പ്പെട്ട ഭൂമിയിടപാടുകളെക്കുറിച്ച് അഴിമതി നിരോധന നിയമ പ്രകാരം സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണത്തെ തമിഴ്നാട്ടില്‍ നടന്ന ഈ ഭൂമിയിടപാടുകള്‍ സ്വാധീനിച്ചിട്ടുണ്ടെന്നും കേസ് എഴുതിത്തള്ളിയതിനുള്ള പ്രത്യുപകാരമായിട്ടാണ് ഭൂമി ഇവര്‍ക്ക് നമ്പി നാരായണന് നല്‍കിയതെന്നും ഹര്ജിക്കാരന് വാദിച്ചു. എന്നാല്‍ പരാതിക്കൊപ്പം വെബ്സൈറ്റില്‍ നിന്നെടുത്ത ഭൂമിയുടെ ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഹര്ജിക്കാരന് ഹാജരാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി.