ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തീയിട്ടതിന്റെ ദൃശ്യങ്ങൾ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അദ്ദേഹം തന്നെ പങ്കുവച്ചു.
ഖുർഷിദിന്റെ "സണ്‍റൈസ് ഓവര്‍ അയോധ്യ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സംഭവം. ഹിന്ദുത്വത്തെ ഐഎസ് ഭീകരസംഘടനയോട് താരതമ്യപ്പെടുത്തിയ പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ട് തെലുങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
ഖുർഷിദിന്റെ "സണ്‍റൈസ് ഓവര്‍ അയോധ്യ' എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സംഭവം. ഹിന്ദുത്വത്തെ ഐഎസ് ഭീകരസംഘടനയോട് താരതമ്യപ്പെടുത്തിയ പുസ്തകത്തിനെതിരെ സംഘപരിവാർ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
പുസ്തകം നിരോധിക്കണം എന്നാവശ്യപ്പെട്ട് തെലുങ്കാനയിലെ ബിജെപി എംഎൽഎ രാജാ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.