തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ ഭാവിയ്ക്കുവേണ്ടിയുള്ള പ്രധാന പദ്ധതിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എംപിമാരുടെ സമ്മേളനത്തിലാണ് കെ റെയിൽ പദ്ധതിക്ക് എംപിമാരുടെ സഹായം മുഖ്യമന്ത്രി തേടിയത്.
സംസ്ഥാനത്തിനു ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ മുന്നറിയിപ്പ് നൽകാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണമെന്നും വയനാട്, കോഴിക്കോട് അതിർത്തിയിൽ ഒരു ഡോപ്ലർ റഡാർ സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കുന്നതിന് എംപിമാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.
നിലവിലുള്ള രണ്ട് റഡാറുകളും മുഴുവൻ സമയവും സംസ്ഥാനത്തിന് വിവരങ്ങൾ നൽകുന്ന രീതിയിൽ സജീകരിക്കണം. ജില്ലാതലത്തിൽ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണമെന്നും നാടിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന തരത്തിൽ എംപിമാർ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകൽ വളരെ പ്രധാനമാണെന്നും ചില മേഖലകളിൽ സഹകരണമുണ്ടെങ്കിലിം അത് കൂടുതൽ വ്യാപിപ്പിക്കാൻ എം.പിമാർ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എംപിമാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു.
സംസ്ഥാനത്തിനു ഒഴിച്ചുകൂടാനാവാത്ത പദ്ധതിയാണിത്. നാടിന്റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലർക്കുണ്ടായ സംശയങ്ങൾ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. പ്രദേശങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ മുന്നറിയിപ്പ് നൽകാനുള്ള സാങ്കേതിക സംവിധാനത്തോടെ കാലാവസ്ഥാ പ്രവചനം സാധ്യമാക്കണമെന്നും വയനാട്, കോഴിക്കോട് അതിർത്തിയിൽ ഒരു ഡോപ്ലർ റഡാർ സ്ഥാപിക്കണമെന്ന ദീർഘകാല ആവശ്യം പരിഗണിക്കുന്നതിന് എംപിമാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം.
നിലവിലുള്ള രണ്ട് റഡാറുകളും മുഴുവൻ സമയവും സംസ്ഥാനത്തിന് വിവരങ്ങൾ നൽകുന്ന രീതിയിൽ സജീകരിക്കണം. ജില്ലാതലത്തിൽ കാലാവസ്ഥാ വിദഗ്ധരുടെ സേവനം ലഭ്യമാക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമാക്കണമെന്നും നാടിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുന്ന തരത്തിൽ എംപിമാർ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനപ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് അടിസ്ഥാന സൗകര്യമേഖലയിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം സഹകരിച്ചുപോകൽ വളരെ പ്രധാനമാണെന്നും ചില മേഖലകളിൽ സഹകരണമുണ്ടെങ്കിലിം അത് കൂടുതൽ വ്യാപിപ്പിക്കാൻ എം.പിമാർ ശ്രമിക്കണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എംപിമാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്തു.