പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിനായി ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നു വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിച്ചു.
ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന് ആരംഭിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ. വൃശ്ചികപ്പുലരിയിൽ ശബരിമല, മാളികപ്പുറം ക്ഷേത്രനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായ എൻ. പരമേശ്വരൻ നന്പൂതിരിയും ശംഭു നന്പൂതിരിയും ആയിരിക്കും.
ചൊവ്വാഴ്ച മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോൽസവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ 2022 ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്.
ശബരിമലയിൽ നാലു ദിവസം നിയന്ത്രണം
തിരുവനന്തപുരം: ശബരിമല നട തുറക്കുന്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമായതിനാൽ പന്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നാണ് നിർദേശം.
ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന് ആരംഭിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിലാണ് മേൽശാന്തിമാരുടെ അവരോധിക്കൽ ചടങ്ങുകൾ. വൃശ്ചികപ്പുലരിയിൽ ശബരിമല, മാളികപ്പുറം ക്ഷേത്രനടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരായ എൻ. പരമേശ്വരൻ നന്പൂതിരിയും ശംഭു നന്പൂതിരിയും ആയിരിക്കും.
ചൊവ്വാഴ്ച മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോൽസവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബർ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബർ 30 മുതൽ 2022 ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തർക്ക് ദർശനത്തിനുള്ള അനുമതിയുണ്ട്.
ശബരിമലയിൽ നാലു ദിവസം നിയന്ത്രണം
തിരുവനന്തപുരം: ശബരിമല നട തുറക്കുന്പോൾ കൂടുതൽ തീർഥാടകർ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയിൽ പ്രയാസം സൃഷ്ടിക്കുമെന്നതിനാൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമായതിനാൽ പന്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നാണ് നിർദേശം.