കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞൻ നമ്പി നാരായണനെതിരേ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ്. വിജയന് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. നേരത്തെ തിരുവനന്തപുരം സിബിഐ കോടതിയും ഹര്‍ജി തള്ളിയിരുന്നു.
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥര്‍ക്കും തമിഴ്നാട്ടില്‍ ഭൂമിയിടപാട് ഉണ്ടെന്നാണ് എസ്. വിജയന് ഹര്‍ജിയില്‍ ആരോപിച്ചത്. 2004 ജൂലൈ 22നാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്നും പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ വിചാരണ കോടതിയെ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥര്‍ക്കും തമിഴ്നാട്ടില്‍ ഭൂമിയിടപാട് ഉണ്ടെന്നാണ് എസ്. വിജയന് ഹര്‍ജിയില്‍ ആരോപിച്ചത്. 2004 ജൂലൈ 22നാണ് ഭൂമി ഇടപാടുകള്‍ നടന്നതെന്നും പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ വിചാരണ കോടതിയെ വീണ്ടും സമീപിക്കാമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.