ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താത്കാലികമായി മാറിനിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ് സംസ്ഥാനത്തിന് തീരുമാനിക്കാമെന്ന് പൊളിറ്റ്ബ്യൂറോ (പിബി). ഇക്കാര്യത്തിൽ സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നുമാണ് പി ബിയുടെ നിലപാട്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താല്‍ക്കാലികമായി ഒഴിഞ്ഞത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു കോടിയേരി മാറി നിന്നത്. ബിനീഷ് കോടിയേരി ജാമ്യത്തിലിറങ്ങുകയും ആരോഗ്യസ്ഥിതി മെച്ചപെടുകയും ചെയ്തതോടെയാണ് കോടിയേരിയുടെ മടങ്ങിവരവ് വീണ്ടും സജീവമായിരിക്കുന്നത്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താല്‍ക്കാലികമായി ഒഴിഞ്ഞത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു കോടിയേരി മാറി നിന്നത്. ബിനീഷ് കോടിയേരി ജാമ്യത്തിലിറങ്ങുകയും ആരോഗ്യസ്ഥിതി മെച്ചപെടുകയും ചെയ്തതോടെയാണ് കോടിയേരിയുടെ മടങ്ങിവരവ് വീണ്ടും സജീവമായിരിക്കുന്നത്.