കൊച്ചി: മോഹൻലാൽ നായകനാകുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധികളെന്ന് സൂചന. നിർമാതാവ് ആന്റണി പെരുമ്പാവൂർ സിനിമയ്ക്ക് മിനിമം ഗ്യാരന്റി എന്ന ഉപാധി തീയറ്റർ ഉടമകൾക്ക് മുന്നിൽവച്ചതായാണ് റിപ്പോർട്ടുകൾ.
ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി. സിനിമ റിലീസ് ചെയ്യുന്ന ആദ്യവാരം ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍. മരക്കാറിന് മിനിമം ഗ്യാരന്റി കൂടി ഉറപ്പുനല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നത്. അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ ഈ നിബന്ധനകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഇത്തരം ഉപാധികളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് സംഘടന അറിയിക്കുന്നത്.
ഡിസംബർ രണ്ട് മുതൽ മരക്കാർ ദിവസവും നാല് ഷോകൾ കളിക്കണമെന്നതാണ് നിര്‍മാതാവിന്റെ ആദ്യ ഉപാധി. സിനിമ റിലീസ് ചെയ്യുന്ന ആദ്യവാരം ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തിൽ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാൾ പ്രദർശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നൽകണമെന്നാണ് മറ്റു വ്യവസ്ഥകള്‍. മരക്കാറിന് മിനിമം ഗ്യാരന്റി കൂടി ഉറപ്പുനല്‍കണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയില്‍ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഒരു ഉപാധിയും വെച്ചിലെന്നായിരുന്നു മന്ത്രി സജി ചെറിയാന് അറിയിച്ചിരുന്നത്. അതേസമയം, ആന്റണി പെരുമ്പാവൂരിന്റെ ഈ നിബന്ധനകൾ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഇത്തരം ഉപാധികളോടെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് സംഘടന അറിയിക്കുന്നത്.