കൊച്ചി: മുൻ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേര് മരിച്ച സംഭവത്തില്‍ കാറുകള്‍ തമ്മില്‍ മത്സരയോട്ടം നടന്നതായി പോലീസ് കണ്ടെത്തി. കുണ്ടന്നൂര്‍ മുതല്‍ കാറുകള്‍ മത്സരയോട്ടം നടത്തി.
ഇവരെ പിന്തുടര്ന്ന് ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ പോലീസിനോടു സമ്മതിച്ചത്. അമിത വേഗത്തില്‍ കാര്‍ ഓടിച്ചതിന് സൈജുവിനെതിരെ കേസ് എടുക്കും.
കുണ്ടന്നൂരിൽ വാക്കു തർക്കം നടന്നിട്ടില്ലെന്നും യുവതികൾ ഉൾപ്പടെയുള്ളവർക്കു ഹോട്ടലിൽ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാൻ പറയുന്നതിനാണു പിന്തുടർന്നത് എന്നുമാണ് സൈജു നൽകിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പോലീസിനോടു പറഞ്ഞത്.
ഇവരെ പിന്തുടര്ന്ന് ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനാണ് ഇക്കാര്യങ്ങള്‍ പോലീസിനോടു സമ്മതിച്ചത്. അമിത വേഗത്തില്‍ കാര്‍ ഓടിച്ചതിന് സൈജുവിനെതിരെ കേസ് എടുക്കും.
കുണ്ടന്നൂരിൽ വാക്കു തർക്കം നടന്നിട്ടില്ലെന്നും യുവതികൾ ഉൾപ്പടെയുള്ളവർക്കു ഹോട്ടലിൽ താമസിക്കാം എന്നു പറയുക മാത്രമാണു ചെയ്തതെന്നും വേഗം കുറച്ചു പോകാൻ പറയുന്നതിനാണു പിന്തുടർന്നത് എന്നുമാണ് സൈജു നൽകിയ മൊഴിയിലുള്ളത്. സൈജു ഹോട്ടലുമായി ബന്ധമുള്ള ആളാണ്. എന്നാൽ വാഹനം ഹോട്ടൽ ഉടമയുടേതല്ലെന്നാണു വിവരം. വേറൊരാളുടെ വാഹനമാണ് ഉപയോഗിക്കുന്നതെന്നാണ് സൈജു പോലീസിനോടു പറഞ്ഞത്.