തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശന്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്.
ബാക്കി 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശന്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഈ മാസം തന്നെ കോവിഡ് കാലത്ത് ജീവനക്കാരുടെ ശന്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു.
ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ ശനിയാഴ്ച കെഎസ്ആർടിസി ജീവനക്കാരൻ തലമൊട്ടയടിച്ചു പ്രതിഷേധിച്ചിരുന്നു. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ കെ.ഡി.തോമസാണ് തെരുവിൽ തലമുണ്ഡനം ചെയ്തത്. നിലമ്പൂർ ഡിപ്പോയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
ബാക്കി 24 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശന്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഈ മാസം തന്നെ കോവിഡ് കാലത്ത് ജീവനക്കാരുടെ ശന്പളത്തിൽ നിന്നും സർക്കാർ പിടിച്ചിരുന്ന തുകയുടെ അവസാന ഗഡുവായ 7.20 കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നും നൽകിയിരുന്നു.
ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതിൽ ശനിയാഴ്ച കെഎസ്ആർടിസി ജീവനക്കാരൻ തലമൊട്ടയടിച്ചു പ്രതിഷേധിച്ചിരുന്നു. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരൻ കെ.ഡി.തോമസാണ് തെരുവിൽ തലമുണ്ഡനം ചെയ്തത്. നിലമ്പൂർ ഡിപ്പോയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.