+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിക്ക് ശ്വാസം മുട്ടുന്നു..! സ്കൂളുകള്‍ അടച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം

ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കർശന നിയന്ത്രണം. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി
ഡൽഹിക്ക് ശ്വാസം മുട്ടുന്നു..! സ്കൂളുകള്‍ അടച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ വര്‍ക്ക് ഫ്രം ഹോം
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡൽഹിയിൽ കർശന നിയന്ത്രണം. സ്കൂളുകൾ ഒരാഴ്ചത്തേക്ക് അടച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തിയതായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം നിർദേശവും നൽകി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്നും ഇക്കാര്യം കേന്ദ്ര സർക്കാരുമായി ആലോചിക്കുമെന്നും കേജരിവാൾ പറഞ്ഞു.

മലിനീകരണ നിയന്ത്രണ അധികാരികൾ ജനങ്ങൾക്കായി പുതിയ നടപടികളും ജാഗ്രതാ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണം. വാഹന ഉപയോഗം കുറയ്ക്കാൻ സർക്കാർ, സ്വകാര്യ ഓഫീസുകളോട് ആവശ്യപ്പെടുകയും ചെയ്തു.

വായു മലിനീകരണത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയും രംഗത്തെത്തിയിരുന്നു. ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ എന്ത് പദ്ധതിയാണ് നടപ്പാക്കിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

വായു നിലവാരം മെച്ചപ്പെടുത്താൻ തിങ്കളാഴ്ച അടിയന്തര പദ്ധതി അവിഷ്കരിക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ഡൽഹിയിലെ സ്ഥിതി നിങ്ങൾ കാണുന്നില്ല. ഞങ്ങൾ വീടുകളിൽപോലും മാസ്ക് ധരിക്കുകയാണെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

അടിയന്തര നടപടികൾ എങ്ങനെയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങളോട് പറയു. രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ ആണോ ഉദേശിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. വായുനിലവാരം മെച്ചപ്പെട്ടുത്താൻ എന്താണ് പദ്ധതി.

കർഷകർ വൈക്കോൽ കത്തിക്കുന്നതുകൊണ്ടാണ് വായുമലിനീകരണം കൂടിയിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഇത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
More in Latest News :