ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാമിനു സമീപത്തെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിൽ. കേരളത്തിന്റേത് തടസ മനോഭാവമാണെന്നാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തൽ.
മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തൽ.
കേരളത്തിന്റെ ലക്ഷ്യം സുരക്ഷയേയും ഉചിതമായ പരിപാലനത്തേയും തടസപ്പെടുത്തുക എന്നതാണെന്നും തമിഴ്നാട് ആരോപിച്ചു. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയത് ഉദാഹരണമാണെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. കേരളം ഹാജരാക്കിയത് വ്യാജ യുഎൻ റിപ്പോർട്ടാണെന്നും തമിഴ്നാട് ആരോപിച്ചു.
അതേസമയം മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തൽ.
കേരളത്തിന്റെ ലക്ഷ്യം സുരക്ഷയേയും ഉചിതമായ പരിപാലനത്തേയും തടസപ്പെടുത്തുക എന്നതാണെന്നും തമിഴ്നാട് ആരോപിച്ചു. ബേബി ഡാമിലെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയത് ഉദാഹരണമാണെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. കേരളം ഹാജരാക്കിയത് വ്യാജ യുഎൻ റിപ്പോർട്ടാണെന്നും തമിഴ്നാട് ആരോപിച്ചു.
അതേസമയം മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും.