റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും ഭാര്യയും അറസ്റ്റില്‍. പോലീസ് ഒരു കോടി രൂപതലയ്ക്ക് വിലയിട്ടിരുന്ന പ്രശാന്ത് ബോസ് എന്നയാളാണ് പിടിയിലായത്.
ഇയാളുടെ ഭാര്യ ഷീലയും മാവോയിസ്റ്റ് സംഘടനയിൽ അംഗമാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബോസ്, സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന നേതാവാണ്. സിപിഐ (മാവോയിസ്റ്റ്) കിഴക്കൻ മേഖലാ ബ്യൂറോ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയായ ബോസ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതായും സരന്ദ വനങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇയാളുടെ ഭാര്യ ഷീലയും മാവോയിസ്റ്റ് സംഘടനയിൽ അംഗമാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബോസ്, സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന നേതാവാണ്. സിപിഐ (മാവോയിസ്റ്റ്) കിഴക്കൻ മേഖലാ ബ്യൂറോ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പശ്ചിമ ബംഗാൾ സ്വദേശിയായ ബോസ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതായും സരന്ദ വനങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.