മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിൽ നായകൻ വിരാട് കോഹ്ലി കളിക്കില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ടീമിനൊപ്പം ചേരും. രോഹിത് ശർമ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവർക്ക് സെലക്ടർമാർ വിശ്രമം അനുവദിച്ചു.
നവംബർ 25ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വർ പൂജാരയാകും വൈസ് ക്യാപ്റ്റൻ. ഡിസംബർ മൂന്നിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് കോഹ്ലി ടീമിനൊപ്പം ചേരും. ട്വന്റി-20 ടീമിൽ നിന്നും തഴയപ്പെട്ട ഷർദുൽ ഠാക്കൂറിനെ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തിയിട്ടില്ല.
രോഹിത്തിന്റെ അഭാവത്തിൽ മായങ്ക് അഗർവാളിനൊപ്പം കെ.എൽ.രാഹുൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പന്തിന് പകരം സാഹ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയും. രണ്ടാം വിക്കറ്റ് കീപ്പറായി കെ.എസ്.ഭരതിനെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസർ പ്രസിദ് കൃഷ്ണ, സ്പിന്നർ ജയന്ത് യാദവ് എന്നിവർക്കും ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചു.
നവംബർ 25ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ചേതേശ്വർ പൂജാരയാകും വൈസ് ക്യാപ്റ്റൻ. ഡിസംബർ മൂന്നിന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുൻപ് കോഹ്ലി ടീമിനൊപ്പം ചേരും. ട്വന്റി-20 ടീമിൽ നിന്നും തഴയപ്പെട്ട ഷർദുൽ ഠാക്കൂറിനെ ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തിയിട്ടില്ല.
രോഹിത്തിന്റെ അഭാവത്തിൽ മായങ്ക് അഗർവാളിനൊപ്പം കെ.എൽ.രാഹുൽ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. പന്തിന് പകരം സാഹ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിയും. രണ്ടാം വിക്കറ്റ് കീപ്പറായി കെ.എസ്.ഭരതിനെയും സെലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേസർ പ്രസിദ് കൃഷ്ണ, സ്പിന്നർ ജയന്ത് യാദവ് എന്നിവർക്കും ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചു.