സംപൗളോ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യത നേടി മുൻ ചാമ്പ്യൻമാരായ ബ്രസീൽ. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ബ്രസീൽ യോഗ്യത ഉറപ്പാക്കിയത്.
72-ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്നു ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ. യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങളിൽ 34 പോയിന്റുമായി ഒന്നാമതാണ് ബ്രസീൽ.
യോഗ്യതാ റൗണ്ടിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണു ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീം വൻകരാ പ്ലേ ഓഫ് കളിക്കേണ്ടി വരും. 25 പോയിന്റുള്ള അർജന്റീനയ്ക്കും ശനിയാഴ്ച യുറഗ്വായെ തോൽപിച്ചാൽ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം.
യുറഗ്വായ്ക്കെതിരെ ക്യാപ്റ്റൻ ലയണൽ മെസിയുടെ പരിക്കാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയെ അലട്ടുന്നത്. കാൽമുട്ടിനേറ്റ പരുക്കു മൂലം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കഴിഞ്ഞ 2 മത്സരങ്ങളിലും മെസി കളിച്ചിരുന്നില്ല. യുറഗ്വായ്ക്കെതിരെ മെസി ഇറങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
അടുത്ത ബുധനാഴ്ച ആരാധകർ കാത്തിരിക്കുന്ന അർജന്റീന-ബ്രസീൽ മത്സരവുമുണ്ട്. ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ മത്സരം പോലീസ് ഇടപെടലിനെത്തുടർന്നു ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കിക്കോഫിന് ഏഴ് മിനിറ്റിനു ശേഷമാണ് കളി നിർത്തിച്ചത്.
72-ാം മിനിറ്റിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ ദക്ഷിണ അമേരിക്കൻ മേഖലയിൽ നിന്നു ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ. യോഗ്യതാ റൗണ്ടിൽ 12 മത്സരങ്ങളിൽ 34 പോയിന്റുമായി ഒന്നാമതാണ് ബ്രസീൽ.
യോഗ്യതാ റൗണ്ടിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണു ലോകകപ്പിനു നേരിട്ടു യോഗ്യത നേടുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീം വൻകരാ പ്ലേ ഓഫ് കളിക്കേണ്ടി വരും. 25 പോയിന്റുള്ള അർജന്റീനയ്ക്കും ശനിയാഴ്ച യുറഗ്വായെ തോൽപിച്ചാൽ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം.
യുറഗ്വായ്ക്കെതിരെ ക്യാപ്റ്റൻ ലയണൽ മെസിയുടെ പരിക്കാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോനിയെ അലട്ടുന്നത്. കാൽമുട്ടിനേറ്റ പരുക്കു മൂലം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കഴിഞ്ഞ 2 മത്സരങ്ങളിലും മെസി കളിച്ചിരുന്നില്ല. യുറഗ്വായ്ക്കെതിരെ മെസി ഇറങ്ങുമോ എന്നത് കാത്തിരുന്ന് കാണേണ്ടി വരും.
അടുത്ത ബുധനാഴ്ച ആരാധകർ കാത്തിരിക്കുന്ന അർജന്റീന-ബ്രസീൽ മത്സരവുമുണ്ട്. ഇരുടീമുകളും തമ്മിലുള്ള ആദ്യപാദ മത്സരം പോലീസ് ഇടപെടലിനെത്തുടർന്നു ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കിക്കോഫിന് ഏഴ് മിനിറ്റിനു ശേഷമാണ് കളി നിർത്തിച്ചത്.