+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്റ്റോയ്‌നിസും വെയ്ഡും തിളങ്ങി; പാക്കിസ്ഥാനെ കീഴടക്കി ഓസീസ് ഫൈനലിൽ

ദുബായ്: ട്വന്‍റി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ. പാക്കിസ്ഥാൻ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു
സ്റ്റോയ്‌നിസും വെയ്ഡും തിളങ്ങി; പാക്കിസ്ഥാനെ കീഴടക്കി ഓസീസ് ഫൈനലിൽ
ദുബായ്: ട്വന്‍റി-20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ. പാക്കിസ്ഥാൻ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ശേഷിക്കേ ഓസീസ് മറികടക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഓസ്‌ട്രേലിയയുടെ എതിരാളികള്‍.

മാര്‍ക്കസ് സ്റ്റോയ്‌നിസ് - മാത്യു വെയ്ഡ് സഖ്യമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19-ാം ഓവറില്‍ മൂന്ന് സിക്‌സറുകള്‍ പറത്തിയാണ് വെയ്ഡ് ഓസീസിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. നേരത്തേ, ഓപ്പണർ ആരോണ്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് ഓസീസിനെ ഞെട്ടിച്ചിരുന്നു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയ ഫിഞ്ച് മടങ്ങിയത്.

മൂന്നാമനായി ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ഓസീസ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി. റണ്‍ റേറ്റ് കൃത്യമായി പാലിച്ച് ബാറ്റ് വീശിയ ഇരുവരും പവര്‍ പ്ലേയില്‍ ടീം സ്‌കോര്‍ 50 കടത്തിയിരുന്നു. വാര്‍ണര്‍ 49 റണ്‍സും മിച്ചല്‍ മാര്‍ഷ് 28 റണ്‍സും നേടിയാണ് പുറത്തായത്.

ഒരുഘട്ടത്തിൽ സ്റ്റീവ് സ്മിത്തും(5) ഗ്ലെന്‍ മാക്‌സ് വെല്ലും(7) നിരാശപ്പെടുത്തിയപ്പോള്‍ ഓസീസ് അപകടം മണത്തിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോയ്നിസും വെയ്ഡും ഒത്തുചേർന്നത്. സ്റ്റോയ്നിസ് 30 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറുഭാഗത്ത് മാത്യു വെയ്ഡ് 17 പന്തില്‍ 41 റണ്‍സുമായി പാക്കിസ്ഥാന്‍റെ വിജയക്കുതിപ്പിനും കിരീട മോഹങ്ങള്‍ക്കും അവസാനമൊരുക്കി.
More in Latest News :